ദോഹ: കോവിഡ്–19 പശ്ചാത്തലത്തിൽ രാജ്യത്തെ വാണിജ്യ, വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തി സമയം പുനക്രമീകരിച്ച് വാണിജ്യ വ്യവസായ മന്ത്രാലയം ഉത്തരവിറക്കി. ഇന്നുമുതൽ രാവിലെ 7 മുതൽ ഉച്ചക്ക് 1 വരെയായിരിക്കും വാണിജ്യ, സേവന സ്ഥാപനങ്ങൾ പ്രവർത്തിക്കുക. കോവിഡ്–19 വ്യാപനം തടയുന്നതിനും പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെയാണ് പുതിയ ക്രമീകരണം.അതേസമയം, ഭക്ഷ്യ വസ്തുക്കളുൾപ്പെടെയുള്ള അവശ്യസാധനങ്ങളുടെ വിൽപന (ഹൈപ്പർമാർക്കറ്റ്, സൂപ്പർമാർക്കറ്റ്, പലചരക്ക് കടകൾ)പഴം, പച്ചക്കറികൾ, പെേട്രാൾ സ്റ്റേഷൻ തുടങ്ങിയവയെ വാണിജ്യ വ്യവസായ മന്ത്രാലയത്തിെൻറ തീരുമാനങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ ആരോഗ്യ മന്ത്രാലയത്തിെൻറ മാനദണ്ഡങ്ങൾ പ്രകാരം പ്രവർത്തിക്കുന്ന ഫാർമസികൾ, ബേക്കറികൾ, കാർ ഡീലർ കമ്പനികളുടെ ഗാരേജുകൾ, പെേട്രാൾ സ്റ്റേഷനുകൾ, ഫാക്ടറികൾ എന്നിവയെയും തീരുമാനത്തിൽ നിന്ന് മന്ത്രാലയം ഒഴിവാക്കിയിട്ടുണ്ട്.
മെയിൻറനൻസ് മേഖലയിൽ പ്ലംബർ, ഇലക്ട്രിക് സേവന കമ്പനികളും, ടെലികമ്മ്യൂണിക്കേഷൻ കമ്പനികൾ, മൊബൈൽ ആപ്പ് വഴി പ്രവർത്തിക്കുന്ന ഡെലിവറി സേവന കമ്പനികൾ, ഹോട്ടൽ, ഹോസ്പിറ്റാലിറ്റി മേഖലയിലെ കമ്പനികൾ, വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും പ്രവർത്തിക്കുന്ന ലോജിസ്റ്റിക് സേവനങ്ങൾ നൽകുന്ന കമ്പനികൾ എന്നിവയും മന്ത്രാലയത്തിെൻറ ഉത്തരവിെൻറ പരിധിയിൽ നിന്നും പുറത്താണ്. അതേസമയം, റെസ്റ്റോറൻറുകളിലും കഫേകളിലും ഹോം ഡെലിവറിയും ഓർഡർ ഹാൻഡ് ഓവറിംഗും അനുവദിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ മാളുകളിലും ഷോപ്പിംഗ് കേന്ദ്രങ്ങളിലും പ്രവർത്തിക്കുന്ന റെസ്റ്റോറൻറുകൾക്കും ഡെലിവറി മാത്രമാണ് അനുവദിക്കപ്പെട്ടിരിക്കുന്നത്.
നേരത്തെയുള്ള തീരുമാനപ്രകാരം എല്ലാ വാണിജ്യ, സേവന സ്ഥാപനങ്ങളും വെള്ളി, ശനി ദിവസങ്ങളിൽ അവധിയായിരിക്കും. നേരത്തെ ഇളവ് നൽകപ്പെട്ട മേഖലയിൽ ഇത് ബാധകമായിരിക്കുകയില്ലെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ മാളുകളിലെ റീട്ടെയിൽ ഷോപ്പുകൾ അടച്ചിടുന്നത് തുടരുമെന്നും ഭക്ഷ്യ വസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾക്കും ഫാർമസികൾക്കും മാത്രമാണ് ഇവിടെ പ്രവർത്തനാനുമതി നൽകപ്പെട്ടിരിക്കുന്നത്. വാണിജ്യ വ്യവസായ മന്ത്രാലയം, പൊതുജനാരോഗ്യ മന്ത്രാലയം, ഭരണവികസന തൊഴിൽ സാമൂഹിക മന്ത്രാലയം എന്നിവയുടെ തീരുമാനങ്ങളും നിയന്ത്രണങ്ങളും പാലിക്കുന്നതിന് എല്ലാ സ്ഥാപനങ്ങളും ബാധ്യസ്ഥരാണെന്നും നിയമലംഘനം കണ്ടെത്തിയാൽ കടുത്ത നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.