ബർഷിമിലൂടെ ഖത്തറിന് രണ്ടാം ഒളിമ്പിക്സ് സ്വർണം

ടോക്യോ: ടോക്യോ ഒളിമ്പിക്സിനെ സ്വർണം വിളയുന്ന കൊയ്തുപാടമാക്കി ഖത്തറിൻെറ കുതിപ്പ്. ശനിയാഴ്ച വെയ്റ്റ്ലിഫ്റ്റിങ്ങിൽ ഫാരിസ് ഇബ്രാഹിമിലൂടെ ഒളിമ്പിക്സിലെ സ്വർണ അക്കൗണ്ട് തുറന്ന ഖത്തറിനായി, ഞായറാഴ്ച സൂപ്പർ താരം മുതാസ് ഈസ ബർഷിം ഹൈജംപിലും പൊന്നണിഞ്ഞു. ഇതോടെ, രണ്ട് സ്വർണവുമായി ഒളിമ്പിക്സ് മെഡൽ പട്ടികയിൽ ഖത്തർ 21ാം സ്ഥാനേത്തക്കുയർന്നു.

2012 ലണ്ടൻ ഒളിമ്പിക്സിൽ വെങ്കലവും, 2016 റിയോയിൽ വെള്ളിയും നേടിയ ബർഷിം തുടർച്ചയായി മൂന്നാം ഒളിമ്പിക്സ് മെഡലിന് പൊന്നിൻെറ തിളക്കം നൽകി രാജ്യത്തിൻെറ അഭിമാനമായി. വീറുറ്റ പോരാട്ടത്തിൽ ഒപ്പത്തിനൊപ്പമെത്തിയ ഇറ്റലിയുടെ ജിയാൻമാർകോ ടാംബറിയുമായുമായി സ്വർണം പങ്കുവെക്കുകയായിരുന്നു. 2.19 മീറ്ററിൽ തുടങ്ങിയ ഹൈജംപ് പോരാട്ടത്തിൽ അനായാസമായിരുന്നു ബർഷിമിൻെറ കുതിപ്പ്. 2.37 മീറ്റർ വരെ ആദ്യ ശ്രമത്തിൽ തന്നെ ക്ലിയർ ചെയ്ത താരം, 2.39ൽ മൂന്ന് ശ്രമത്തിലും വീണുപോയി. ഇതോടെയാണ് ഇറ്റാലിയൻ താരവുമായി സ്വർണം പങ്കുവെച്ചത്.

2019 , 2017 ലോകചാമ്പ്യൻഷിപ്പുകളിലും രണ്ട് ഏഷ്യൻ ഗെയിംസുകളിലും സ്വർണം നേടിയ ബർഷിം ഖത്തറിൻെറ പൊൻതാരമായാണ് ടോക്യോയിലേക്ക് പറന്നത്. ശനിയാഴ്ച വെയ്റ്റ് ലിഫ്റ്റിങ്ങിലൂടെ ആദ്യ സ്വർണമെത്തിയതിനാൽ സമ്മർദം കുറഞ്ഞത്, ഹൈജംപ് ഫൈനലിൽ ബർഷിമിന് ആനായാ മത്സരം പുറത്തെടുക്കാനും വഴിയൊരുക്കി.

Tags:    
News Summary - Another gold for Qatar as Barshim jumps season best

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.