മനാമ: പ്രവാസി സമൂഹത്തിനിടയിൽ സാമ്പത്തിക ചൂഷണത്തിന് ഇരയാകുന്ന ആളുകൾക്ക് ആശ്വാസമായി രൂപംകൊണ്ട പലിശ വിരുദ്ധ സമിതി ജമാൽ ഇരിങ്ങൽ ചെയർമാനായും ദിജീഷ് കുമാർ ജനറൽ സെക്രട്ടറിയായും പുനഃസംഘടിപ്പിച്ചു. മറ്റംഗങ്ങൾ: അസ്കർ പൂഴിത്തല (വൈസ് ചെയ.), യോഗാനന്ദൻ കാശ്മിക്കണ്ടി (ജ. കൺ.), മനോജ് വടകര, ഷാജി മൂതല, ഹാരിസ് പഴയങ്ങാടി (കൺ.), ബദറുദ്ദീൻ പൂവാർ (പി. ആർ ആൻഡ് മീഡിയ). നാസർ മഞ്ചേരി, സലാം മമ്പാട്ടുമൂല, നിസാർ കൊല്ലം, സിബിൻ സലിം, ഷിബു പത്തനംതിട്ട, അനസ് റഹീം, സി.യു.ലത്തീഫ് , ചെമ്പൻ ജലാൽ, വിനു ക്രിസ്റ്റി എന്നിവർ നിർവാഹക സമിതി അംഗങ്ങളാണ്.
സുബൈർ കണ്ണൂർ മുഖ്യ രക്ഷാധികാരിയും പി.വി. രാധാകൃഷ്ണപിള്ള, പ്രിൻസ് നടരാജൻ, ബിനു കുന്നന്താനം, ഹബീബ് റഹ്മാൻ, ഫ്രാൻസിസ് കൈതാരത്ത്, ബഷീർ അമ്പലായി, സഈദ് റമദാൻ നദ്വി എന്നിവർ രക്ഷാധികാരികളും ആയിരിക്കും. കോവിഡ് കാലത്ത് പലിശവിരുദ്ധ സമിതി, പരിമിതികൾക്കുള്ളിൽനിന്നു കൊണ്ട് അഭിമാനാർഹമായ സേവനമാണ് നടത്തിയതെന്ന് ചർച്ചയിൽ പങ്കെടുത്തവർ പറഞ്ഞു.
പലിശ വിരുദ്ധ സമിതിയുടെ ഭാഗമായിരിക്കെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയ വൈസ് ചെയർമാൻ ടി.എം. രാജൻ, സെക്രട്ടറി ഷാജിത് മലയിൽ, നിർവാഹക സമിതി അംഗം അശോകൻ തുടങ്ങിയവരുടെ സേവനങ്ങൾ ഏറെ വിലമതിക്കുന്നതായിരുന്നുവെന്ന് യോഗം ചൂണ്ടിക്കാട്ടി. കഴിഞ്ഞ വർഷങ്ങളിൽ നടത്തിയ പ്രവർത്തനങ്ങളിൽ ബഹ്റൈനിലെ മുഴുവൻ സാമൂഹിക പ്രവർത്തകരുടെയും സഹകരണം സമിതിക്ക് ലഭിച്ചതായി യോഗത്തിൽ സംസാരിച്ചവർ ചൂണ്ടിക്കാട്ടി.
കോവിഡ് കാലത്തും നിരവധി ആളുകളാണ് പലിശ മാഫിയയുടെ ചൂഷണത്തിന് വിധേയമാവുകയും പരാതികളുമായി സമിതിയെ സമീപിക്കുകയും ചെയ്തത്. ഈ സാമൂഹിക വിപത്തിനെതിരെ ഒരുമിച്ചുള്ള പ്രവർത്തനമാണ് ആവശ്യമെന്നും യോഗത്തിൽ സംസാരിച്ചവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.