മനാമ: ഇന്ത്യൻ സ്വാതന്ത്ര്യത്തിെൻറ 75 വർഷങ്ങൾ അനുസ്മരിക്കുന്നതിെൻറ ഭാഗമായി ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആർ.എഫ്) വിവിധ ആശുപത്രികളുമായും മെഡിക്കൽ സെൻററുകളുമായും ചേർന്ന് സംഘടിപ്പിക്കുന്ന മെഗാ മെഡിക്കൽ ക്യാമ്പിന് തുടക്കമായി. ഒരുവർഷം നീണ്ടുനിൽക്കുന്ന മെഗാ മെഡിക്കൽ ക്യാമ്പ് ഇന്ത്യൻ അംബാസഡർ പീയുഷ് ശ്രീവാസ്തവ ഉദ്ഘാടനം ചെയ്തു. മിഡിലീസ്റ്റ് ആശുപത്രിയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ എൽ.എം.ആർ.എ പ്രൊട്ടക്ഷൻ ആൻഡ് ഗ്രീവൻസ് ഡയറക്ടർ ഷെറീൻ ഖാലിദ് അൽ സാതി, വി.കെ.എൽ ഹോൾഡിങ്സ് ആൻഡ് അൽ നമൽ ഗ്രൂപ് ചെയർമാൻ വർഗീസ് കുര്യൻ, മിഡിലീസ്റ്റ് ഹോസ്പിറ്റൽ, വി.കെ.എൽ ഹോൾഡിങ്സ് ആൻഡ് അൽ നമൽ ഗ്രൂപ് ഡയറക്ടർ ജീബെൻ വർഗീസ്, ഐ.സി.ആർ.എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ, ജനറൽ സെക്രട്ടറി പങ്കജ് നല്ലൂർ, വൈസ് ചെയർമാൻ അഡ്വ. വി.കെ. തോമസ്, ഉപദേഷ്ടാവ് അരുൾദാസ് തോമസ്, ട്രഷറർ മണി ലക്ഷ്മണമൂർത്തി, ജോ. ട്രഷറർ രാകേഷ് ശർമ, മെഗാ മെഡിക്കൽ ക്യാമ്പ് ജനറൽ കൺവീനർ നാസർ മഞ്ചേരി, ജനറൽ കോഒാഡിനേറ്റർ മുരളീകൃഷ്ണൻ, സോമൻ ബേബി, പി.വി. രാധാകൃഷ്ണപിള്ള എന്നിവർ സംബന്ധിച്ചു.
മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ മാസത്തെ കോഒാഡിനേറ്റർ സുബൈർ കണ്ണൂർ, ഐ.സി.ആർ.എഫ് വളൻറിയർമാരായ രമൺ പ്രീത്, സുഷമ അനിൽ, അനുപമ, സുൽഫിക്കർ അലി, ചെമ്പൻ ജലാൽ, സുരേഷ് ബാബു, സുനികുമാർ, പങ്കജ് മാലിക്, കാസി വിശ്വനാഥ്, നിതിൻ ജേക്കബ്, കെ.ടി സലിം, ടോജി എ.ടി, സ്പന്ദന കിഷോർ, മുരളി നോമുല, ക്ലിഫോർഡ് കൊറിയ, റെയ്ന ക്ലിഫോർഡ്, ഹരി, നൗഷാദ് എന്നിവരും സന്നിഹിതരായിരുന്നു. ക്യാമ്പിൽ മനാമ മേഖലയിൽനിന്നുള്ള 75 തൊഴിലാളികളെ പരിശോധിച്ചു. അടുത്ത 12 മാസ കാലയളവിൽ 5000ത്തിലധികം തൊഴിലാളികൾക്ക് വിവിധ ആശുപത്രികളും മെഡിക്കൽ സെൻററുകളുമായി സഹകരിച്ച് പരിശോധന നടത്തും. ഒന്നിടവിട്ട വെള്ളിയാഴ്ചകളിൽ വിവിധ മെഡിക്കൽ സ്ഥാപനങ്ങളിൽ ക്യാമ്പുകൾ നടക്കും.
പരിപാടിയുടെ മുഖ്യ സ്പോൺസർ വി.കെ.എൽ ഹോൾഡിങ്സ് ആൻഡ് അൽ നമൽ ഗ്രൂപ്പാണ്. മെഡിക്കൽ പരിശോധനകൾക്കായി മിഡിലീസ്റ്റ് ഹോസ്പിറ്റൽ വഴി സഹായം നൽകുകയും വർഷത്തിൽ 2500 തൊഴിലാളികൾക്ക് ഉച്ചഭക്ഷണം നൽകുകയും ചെയ്യും. പരിപാടിയുടെ വാർഷിക സ്പോൺസർ എൽ.എം.ആർ.എ ആണ്. അൽ ഹിലാൽ ഹോസ്പിറ്റൽ, കിംസ് ഹെൽത്ത്, ശിഫ അൽ ജസീറ, ദാർ അൽ ശിഫ മെഡിക്കൽ സെൻറർ, ആസ്റ്റർ മെഡിക്കൽ സെൻറർ, അമേരിക്കൻ മിഷൻ ഹോസ്പിറ്റൽ, തൈറോകെയർ എന്നിവയാണ് പങ്കെടുക്കുന്ന മെഡിക്കൽ സ്ഥാപനങ്ങൾ. കൂടുതൽ വിവരങ്ങൾക്ക് ജനറൽ കൺവീനർ നാസർ മഞ്ചേരി (32228424), ജനറൽ കോഒാഡിനേറ്റർ മുരളീകൃഷ്ണൻ (34117864) എന്നിവരെ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.