ബഹ്‌റൈൻ ഓങ്കോളജി സെന്റർ

അരിവാൾ രോഗത്തിനും തലാസീമിയക്കും ജീൻ തെറപ്പിയുമായി ബഹ്‌റൈൻ ഓങ്കോളജി സെന്റർ

മനാമ: ബഹ്‌റൈൻ ഓങ്കോളജി സെന്ററിൽ (ബി.ഒ.സി) അരിവാൾ രോഗത്തിനും (SCD), തലാസീമിയക്കും ജീൻ തെറപ്പി ചികിത്സ. ഈ രോഗങ്ങൾക്ക് CASGEVY (exagamglogene-autotemcel or ‘exa-cel’) ജീൻ തെറപ്പി ചികിത്സ നൽകുന്ന ലോകത്തിലെ ആദ്യ കേന്ദ്രങ്ങളിലൊന്നാണ് ബി.ഒ.സി. അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ചുള്ള മജ്ജ മാറ്റിവെക്കൽ, സെൽ തെറപ്പി ചികിത്സ എന്നിവക്ക് ബഹ്‌റൈൻ ഓങ്കോളജി സെന്ററിന് അക്രഡിറ്റേഷൻ ലഭിച്ചിരുന്നു. സിക്കിൾസെൽ (SCD) ബാധിതനായ സ്വദേശിക്ക് ചികിത്സ ആരംഭിച്ചിട്ടുണ്ട്.

ആരോഗ്യ മന്ത്രാലയം, റോയൽ മെഡിക്കൽ സർവിസസ്, സർക്കാർ ആശുപത്രികൾ, നാഷനൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് ജീൻ തെറപ്പി ആരംഭിച്ചത്. രാജ്യത്തെ ആരോഗ്യ മേഖലയെ ശക്തിപ്പെടുത്താനുള്ള ഹമദ് രാജാവിന്റെ നിർദേശമനുസരിച്ചാണ് ബഹ്‌റൈൻ ഓങ്കോളജി സെന്റർ, പുതിയ ചികിത്സരീതി വിജയകരമായി നടപ്പാക്കിയത്. എല്ലാ പൗരന്മാർക്കും താമസക്കാർക്കും ഉയർന്ന നിലവാരമുള്ള ചികിത്സയും പരിചരണവും നൽകാനുള്ള കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നിർദേശങ്ങൾക്കനുസരിച്ചാണ് ആരോഗ്യമന്ത്രാലയം പ്രവർത്തിക്കുന്നത്.

അത്യാധുനിക ഉപകരണങ്ങളുപയോഗിച്ചും അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ചുമാണ് ജീൻ തെറപ്പി നടത്തുന്നത്. രോഗിയെ സമഗ്രമായി വിലയിരുത്തിയശേഷമാണ് ചികിത്സ ആരംഭിക്കുന്നത്. സ്റ്റെം സെല്ലുകൾ ശേഖരിക്കുക, ജനിതക എഡിറ്റിങ്ങിനായി ലബോറട്ടറിയിലേക്ക് അയക്കുക തുടങ്ങിയ പ്രക്രിയകളടക്കം സങ്കീർണ ചികിത്സ സംവിധാനങ്ങളിലൂടെ കടന്നുപോകേണ്ടതുണ്ട് .

കർശന ഗുണനിലവാര പരിശോധനകൾ ഇവിടെ ഉറപ്പാക്കുന്നു.വിവിധ ആരോഗ്യസ്ഥാപനങ്ങളുമായുള്ള പങ്കാളിത്തത്തിലൂടെയാണ് ബഹ്‌റൈൻ ഓങ്കോളജി സെന്റർ ആരോഗ്യ സംരക്ഷണം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികൾ നടപ്പാക്കുന്നത്. മുഴുവൻ സമൂഹത്തിനും അത്യാധുനിക മെഡിക്കൽ സാങ്കേതികവിദ്യകൾ പ്രാപ്യമാക്കാൻ ഇതിലൂടെ കഴിയുന്നു. 

Tags:    
News Summary - Bahrain Onco with gene therapy for sickle cell disease and thalassemia Laji Centre

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.