ഇന്‍റീരിയര്‍ ഒരുക്കുമ്പോള്‍ ഇഷ്ടമുള്ള നിറമേതെന്ന് ചോദിച്ചാല്‍ മിക്കവരുടെയും ചോയ്സ് കറുപ്പോ വെളുപ്പോ ആയിരിക്കും. വീട്ടിന് ഇന്‍റീരിയര്‍ ഒരുക്കാനാലോചിക്കുമ്പോഴും നമ്മളില്‍ പലരും കൂട്ടുപിടിക്കുന്നത് ഈ നിറങ്ങളെയാണ്.
കറുപ്പിന്‍റെ ചാരുതയും വെളുപ്പിന്‍റെ കുളിര്‍മ്മയും ഒന്നിച്ചാല്‍ വീടിന് ഭംഗി ഇരട്ടിക്കുമെന്നതില്‍ തര്‍ക്കമില്ല. മോഡേണ്‍ കണ്ടമ്പററി സ്റ്റൈലിന് ഏറ്റവും ഇണങ്ങുന്നതാണീ നിറങ്ങള്‍. ഈ രണ്ടു നിറങ്ങളില്‍ ഇന്‍റീരിയര്‍ ഒരുക്കാമെന്നു തോന്നുന്നുവെങ്കില്‍ ശങ്കിച്ചു നില്‍ക്കേണ്ട. ബ്ളാക് ആന്‍റ് വൈറ്റ് തീമാണ് മനസിലെങ്കില്‍ ഇന്‍റീരിയര്‍ വര്‍ക്കിന്‍റെ ആദ്യ ഘട്ടം മുതല്‍ അത് പാലിക്കണം. തറ പണികഴിക്കുമ്പോള്‍ വെള്ളയോ കറുപ്പിനോടു ചേര്‍ന്നതോ കറുപ്പോ നിറമുള്ള ടൈല്‍ ഇടാനും, പെയിന്‍റിങ്ങില്‍ ഈ കോമ്പിനേഷന്‍ കൊണ്ടുവരാനും ശ്രമിക്കണം.
ഒരു ബ്ളാക് ആന്‍റ് വൈറ്റ് ഭവനം ഭംഗിയോടെ ഒരുക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
കറുപ്പ്, വെള്ള എന്നീ നിറങ്ങളിലുള്ള ഫോട്ടോ ഫ്രെയിമുകളും ഇപ്പോള്‍ ട്രെന്‍റാണ്.
ഫെങ് ഷൂയി
നിങ്ങള്‍ ഫെങ് ഷൂയിയില്‍ താല്‍പര്യമുള്ളവരാണോ. എങ്കില്‍ ഈ നിറങ്ങള്‍ എന്തിനെ സൂചിപ്പിക്കുന്നുവെന്ന് നോക്കാം. ഫെങ് ഷൂയി പ്രകാരം കറുപ്പ് നീഗൂഢവും സങ്കീര്‍ണ്ണവുമാണ്. യിന്‍യാങ് കോമ്പിനേഷന്‍ (പരമ്പരാഗത ചൈനീസ് തത്വചിന്ത) പ്രകാരം കറുപ്പ് സ്ത്രീ ശക്തിയും വെളുപ്പ് പുരുഷ ശക്തിയുമാണ് . വിധിയെ സ്വാധീനിക്കുന്നതായി പറയപ്പെടുന്ന പ്രപഞ്ചത്തിലെ സ്ത്രീ തത്വവും പുരുഷ തത്വവും ചേര്‍ന്നതാണ് ഈ കോമ്പിനേഷന്‍.
കറുപ്പ് ഇടങ്ങള്‍ക്ക് ആഴവും ദൃഢതയും സ്പഷ്ടതയും നല്‍ക്കുന്നു. വെളുപ്പ് വിശുദ്ധിയുടെയും ശുദ്ധതയുടെയും നിറമായാണ് കരുതപ്പെടുന്നത്. ഒരു കാര്യത്തിന് വ്യക്തമായ ആരംഭവും അവസാനവും വെളുപ്പു നല്‍കുന്നുണ്ട്. വ്യക്തതയും ഉന്മേഷവും ഈ നിറം നല്‍കുന്നു. എന്നാല്‍ താരതമ്യേന ശക്തി കൂറവായതിനാല്‍ മറ്റു നിറങ്ങളോടു കൂടിച്ചേരേണ്ടതുണ്ട്. മിക്ക നിറങ്ങളും കറുപ്പും വെള്ളയുമായി ചേരുന്നു. മറ്റു നിറങ്ങളുമായി ഈ നിറങ്ങള്‍ സന്തുലിതമാകണമെന്നു മാത്രമേയുള്ളു. കറുപ്പും വെളുപ്പും നിറങ്ങളുടെ ഭംഗിയില്‍ കുളിച്ചു നില്‍ക്കുന്ന വീടിന് ഏതു കാലത്തും ആരാധകരുണ്ട്. അതുകൊണ്ട് തന്നെ ഈ നിറങ്ങള്‍ വെച്ചുള്ള പരീക്ഷണങ്ങള്‍ തീരുന്നില്ല.
തയാറാക്കിയത്: അഞ്ജു ദാസ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.