ന്യൂഡൽഹി: പശ്ചിമബംഗാളിലും അസമിലും രണ്ടാംഘട്ട വോട്ടെടുപ്പിന് തുടക്കമായി. പശ്ചിമബംഗാളിലെ 30 സീറ്റുകളിലേക്കും അസമിലെ 39 സീറ്റുകളിലേക്കുമാണ് വോട്ടെടുപ്പ് നടക്കുന്നത്. പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി മത്സരിക്കുന്ന നന്ദിഗ്രാമിൽ രണ്ടാം ഘട്ടത്തിലാണ് വോട്ടെടുപ്പ് നടക്കുന്നത്.
തൃണമൂൽ കോൺഗ്രസിന്‍റെ ശക്തികേന്ദ്രമായ നന്ദിഗ്രാമിൽ മമത ബാനർജിയും പാർട്ടിവിട്ട് ബി.ജെ.പിയിലെത്തിയ മുൻ മന്ത്രി സുവേന്ദു അധികാരിയും തമ്മിലാണ് കടുത്ത പോരാട്ടം നടക്കുന്നത്. അസമിൽ അഞ്ച് മന്ത്രിമാരും ഡെപ്യൂട്ടി സ്പീക്കറും ഇന്ന് ജനവിധി തേടും. പ്രതിപക്ഷത്തെ ചില നേതാക്കളും ഇന്ന് ജനവിധി തേടുന്നുണ്ട്.
അതേസമയം, അസമിലും പശ്ചിമബംഗാളിലേയും ജനങ്ങൾ ജനാധിപത്യത്തിന്‍റെ ഉത്സവത്തെ ശക്തിപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യർഥിച്ചു. ഇരു സംസ്ഥാനങ്ങളിലും പരമാവധി ജനങ്ങൾ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാവണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.