കോഴിക്കോട്: 'ലോകം നീണ്ട ആശുപത്രി വാർഡ് പോലെ രോഗാതുരമായി നീണ്ട് നിവർന്ന് കിടക്കുേമ്പാൾ നാടകക്കാരനെങ്ങനെ നിശ്ശബ്ദനാകാൻ കഴിയും എന്നായിരുന്നു എ. ശാന്തകുമാർ അവസാന നാടകസമാഹാരമായ 'കൂവാഗ'ത്തിെൻറ പുറംചട്ടയിൽ തീഷ്ണമായി ചോദിച്ചത്. കോഴിക്കോടൻ നാടകവേദിയെ അനാഥമാക്കിയാണ് ശാന്തകുമാർ എന്ന പ്രതിഭ അരങ്ങൊഴിയുന്നത്. അനീതികൾക്കെതിരായ രംഗങ്ങൾ ആവിഷ്കരിച്ച കലാകാരനായിരുന്നു ശാന്തൻ എന്ന ശാന്തകുമാർ. പേരുപോലെ ശാന്തമായിരുന്നില്ല ആ നാടകജീവിതം. ഗുരുതരമായ രോഗാവസ്ഥയിലും നാടകങ്ങളെക്കുറിച്ചായിരുന്നു ചിന്തയും എഴുത്തും.
അഞ്ചുവർഷം മുമ്പാണ് ഈ കലാകാരനെ രക്താർബുദം ബാധിച്ചത്. അന്ന് മെഡിക്കൽ കോളജിൽ ഹെമറ്റോളജി വാർഡിൽ ബോൺമാരോ ടെസ്റ്റിെൻറ തറക്കുന്ന വേദനയിൽ കിടന്നു കൊടുക്കുമ്പോൾ വേദന മറക്കാൻ ഒടുവിൽ ചെയ്ത നാടകത്തിലെ ഓരോ സീനും ഓർത്തെടുത്ത കാര്യം ശാന്തൻ പറഞ്ഞിരുന്നു. ഭേദമായിരുന്ന രോഗം ജൂൺ തുടക്കത്തിലാണ് വീണ്ടും എത്തിയത്. രണ്ടാഴ്ച കഴിഞ്ഞപ്പോൾ കോവിഡും പിടികൂടി. കഴിഞ്ഞ ഫെബ്രുവരി 26നാണ് ശാന്തെൻറ അവസാന നാടകപുസ്തകമായ 'കൂവാഗം' പ്രകാശനം െചയ്തത്. കോവിഡ്കാല അതിജീവനമാണ് ഈ നാടകങ്ങളെന്ന് അന്ന് ശാന്തൻ പറഞ്ഞിരുന്നു.
ഭൂമിയിലെ മനോഹര സ്വകാര്യം എന്ന സിനിമയുെട തിരക്കഥയെഴുതിയിട്ടുണ്ട്. ഒരു ദേശം നുണപറയുന്നു എന്ന നാടകമായിരുന്നു സിനിമയായത്. പഴയൊരു നാടകം സിനിമ തിരക്കഥയാക്കാനുള്ള ശ്രമത്തിലായിരുന്നെന്ന് ഉറ്റ സുഹൃത്തായ നടൻ വിനോദ് കോവൂർ പറഞ്ഞു. എന്നും ഇടതുപക്ഷത്തോടൊപ്പവും സി.പി.എമ്മിനൊപ്പവുമായിരുന്നു ശാന്തകുമാറിെൻറ യാത്ര. ലൈംഗികത്തൊഴിലാളികള്‍ക്കും സ്വവര്‍ഗാനുരാഗികള്‍ക്കും വേണ്ടി നാടകമെഴുതിയ ശാന്തൻ, അരക്കു കീഴെ തളര്‍ന്ന അജയന് എന്ന നടനുവേണ്ടി രചനയും സംവിധാനവും നിര്‍വഹിച്ച 'മരം പെയ്യുന്നു' എന്ന നാടകം ഏറെ ശ്രദ്ധേയമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.