ആദായ നികുതി അടക്കേണ്ട വരുമാനം 2.5 ലക്ഷം രൂപയിൽനിന്ന് അഞ്ചുലക്ഷമാക്കി വർധിപ്പിച്ചതാണ് കേന്ദ്ര ബജറ്റിലെ പ്രധാന ആകർഷണങ്ങളിലൊന്ന്. ഇത് സാധാരണ വരുമാനക്കാർക്കും പെൻഷൻകാർക്കും ഏറെ ഗുണകരമാവും. നേരത്തേ വിവിധ ഇനങ്ങളിലുള്ള 1.5 ലക്ഷം രൂപയുടെ ഇളവുകൂടി ചേരുമ്പോൾ ഇത് 6.5 ലക്ഷം രൂപയാവും.
•രണ്ടരലക്ഷം മുതൽ അഞ്ചുലക്ഷം വരെ വരുമാനമുള്ളവർക്ക് അഞ്ച് ശതമാനമായിരുന്നു നികുതി. ബജറ്റ് തീരുമാനം പ്രാബല്യത്തിൽ വരുന്നതോടെ ഈ വരുമാന പരിധിയിൽ വരുന്നവർ നികുതി അടക്കേണ്ടതില്ല. 5-10 ലക്ഷം വരെ വരുമാനമുള്ളവർ 20 ശതമാനം സ്ലാബ് നികുതി അടക്കണം. പത്തുലക്ഷത്തിനു മുകളിൽ വാർഷിക വരുമാനമുള്ളവർക്ക് 30 ശതമാനമാണ് സ്ലാബ്.
•60 മുതൽ 80 വയസ്സുവരെയുള്ളവർക്ക് നേരത്തേ ആദായ നികുതിയിളവ് മൂന്നുലക്ഷം രൂപവരെ വാർഷിക വരുമാനമായിരുന്നു. ഇത് അഞ്ചുലക്ഷമാക്കിയതിലൂടെ ഇവർക്ക് 10,400 രൂപയുടെ ഇളവ് ലഭിക്കും. അഞ്ചുശതമാനം സ്ലാബും സെസും ചേർത്താണിത്. എന്നാൽ, 80 വയസ്സിനു മുകളിലുള്ളവർക്കുണ്ടായിരുന്ന ആദായനികുതി ഇളവ് അഞ്ചുലക്ഷം രൂപയെന്നതിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. ഇതോടൊപ്പം ജോലിക്കാർക്ക് നിലവിൽ ലഭിച്ചിരുന്ന സ്റ്റാൻഡേർഡ് ഡിഡക്ഷൻ (ഒറ്റത്തവണ കുറക്കാവുന്ന) തുക 40,000ത്തിൽനിന്ന് 50,000 രൂപയാക്കി വർധിപ്പിക്കുകയും ചെയ്തു.
കടപ്പാട്: ബേബി ജോസഫ്,
ചാർട്ടേഡ് അക്കൗണ്ടൻറ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.