ന്യൂഡൽഹി: ഒമ്പത് മാസത്തിന് ശേഷം രാജ്യത്തെ ഇന്ധന ഉപഭോഗത്തിൽ വർധന. കോവിഡ് രണ്ടാം തരംഗത്തെ തുടർന്നാണ് ഇന്ധന ഉപഭോഗത്തിൽ വലിയ കുറവുണ്ടായത്. സാമ്പത്തിക പ്രവർത്തനങ്ങൾ പുനഃരാരംഭിച്ചതിനെ തുടർന്നാണ് ഇന്ധന ഉപഭോഗത്തിൽ വീണ്ടും വർധനയുണ്ടായിരിക്കുന്നത്. ഇന്ധന ഉപഭോഗത്തിൽ 1.5 ശതമാനത്തിന്‍റെ വർധനയാണ് ഉണ്ടായത്. 16.33 മില്യൺ ടണ്ണായാണ് ഉപഭോഗം വർധിച്ചത്.
മേയ് മാസവുമായി താരതമ്യം ചെയ്യുേമ്പാൾ ഇന്ധന ഉപഭോഗത്തിൽ എട്ട് ശതമാനത്തിന്‍റെ വർധനയാണ് ഉണ്ടായത്. പെട്രോളിയം മന്ത്രാലയമാണ് ഇതുസംബന്ധിച്ച പുതിയ കണക്കുകൾ പുറത്ത് വിട്ടത്. പെട്രോൾ വിൽപനയിൽ 5.6 ശതമാനത്തിന്‍റെ വർധനയാണ് ഉണ്ടായത്. ജൂണിൽ 2.4 മില്യൺ പെട്രോളാണ് വിറ്റത്. മേയ് മാസവുമായി താരതമ്യം ചെയ്യുേമ്പാൾ വിൽപന 21 ശതമാനം ഉയർന്നു. ഡീസൽ വിൽപനയിൽ 12 ശതമാനമാണ് ഉയർച്ച.
ഇന്ധന വിൽപന ഉയർന്നത് കോവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് രാജ്യം കരകയറുന്നതിന്‍റെ സൂചനയായാണ് വിദഗ്ധർ വിലയിരുത്തുന്നത്. ഇന്ത്യയിലെ ഭൂരിഭാഗം സംസ്ഥാനങ്ങളും കോവിഡ് ലോക്ഡൗൺ പിൻവലിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.