ന്യൂഡൽഹി: പണം കൈമാറ്റവുമായി ബന്ധപ്പെട്ട വിഷയത്തിൽ എസ്.ബി.െഎയുടെ നേതൃത്ത്വത്തിലുള്ള ബാങ്ക് കൺസോഷ്യത്തിന് മറുപടി നൽകാൻ വിജയ് മല്യക്ക് മൂന്നാഴ്ചത്തെ സമയം സുപ്രീംകോടതി അനുവദിച്ചു. വിജയ് മല്യയുടെ അക്കൗണ്ടിലുണ്ടായിരുന്ന 40 മില്യൺ ഡോളർ കോടതിയുടെ ഉത്തരവിന് വിരുദ്ധമായി ട്രാൻസ്ഫർ ചെയ്തു എന്നാണ് ബാങ്കുകളുടെ ആരോപണം. ഇതിലാണ് ഇപ്പോൾ കോടതി നിർദ്ദേശം ഉണ്ടായിരിക്കുന്നത്.
ജസ്റ്റിസ് കുര്യൻ ജോസഫിെൻറ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഉത്തരവ് പുറെപ്പടുവിച്ചത്. കേസ് ഫെബ്രുവരി 2ന് കോടതി വീണ്ടും പരിഗണിക്കും. ഇംഗ്ലണ്ടിലുള്ള വിജയ് മല്യയെ തിരിച്ച് ഇന്ത്യയിലെത്തിക്കുന്നതിനായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ബാങ്കുകളുടെ കൺസോഷ്യം നേരത്തെ തന്നെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എകദേശം 9,000 കോടി രൂപയാണ് വിജയ് മല്യ ഇന്ത്യയിലെ വിവിധ ബാങ്കുകൾക്ക് നൽകാനുള്ളത്.
എപ്രിലിൽ കേസ് പരിഗണിച്ചപ്പോൾ വിജയ് മല്യയോട് സ്വത്ത് വിവരം വെളിപ്പെടുത്താൻ സുപ്രീംകോടതി നിർദേശിച്ചിരുന്നു. എന്നാൽ അന്ന് വിജയ് മല്യ സ്വത്ത് വിവരം പൂർണമായും വെളിപ്പെടുത്തിയിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.