ബംഗളൂരു: ഇൻഫോസിസ് ഡയറക്ടർ ബോർഡിലേക്ക് നന്ദൻ നിലേകനിയെ തിരിച്ചെത്തിക്കാൻ തിരക്കിട്ട നീക്കം. കമ്പനി വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ് 18നാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. എന്നാൽ നിലേകനിയുടെ ബോർഡിലെ പദവി സംബന്ധിച്ച് തീരുമാനമായിട്ടില്ലെന്നാണ് അറിയുന്നത്.
കമ്പനിയുടെ നിക്ഷേപകരുടെ ഉപദേശക സമിതിയാണ് നന്ദൻ നിലേകനിയെ തിരിച്ചെത്തിക്കണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച റിപ്പോർട്ടും ഉപദേശക സമിതി പുറത്ത് വിട്ടതായാണ് വാർത്തകൾ. കമ്പനിയുടെ സ്ഥാപകരിൽ ഒരാളായിരുന്നു നന്ദൻ നിലേകനി.
2002 മുതൽ 2007 വരെ ഇൻഫോസിസ് സി.ഇ.ഒയും ആയിരുന്നു നിലേകനി. പിന്നീട് യു.െഎ.ഡിയിലേക്ക് കൂടുമാറ്റം നടത്തിയതോടെയാണ് സി.ഇ.ഒ സ്ഥാനം രാജിവെച്ചത്. കോൺഗ്രസ് ടിക്കറ്റിൽ ലോക്സഭയിലേക്ക് മൽസരിച്ചെങ്കിലും വിജയിച്ചില്ല. ഇൻഫോസിസിൽ 2.29 ശതമാനം ഒാഹരികളാണ് നിലേകനിക്കും കുടുംബത്തിനും ഉള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.