ഹൈദരാബാദ്: ഡിജിറ്റൽ പണമിടപാടുകൾക്ക് മൊബൈലിൽ ലഭിക്കുന്ന പാസ്വേഡ് (വൺ ടൈം പാസ്വേഡ്-ഒ.ടി.പി) വഴിയുള്ള തട്ടിപ്പുകൾ രാജ്യത്ത് കൂടിവരുന്നു. ഹൈദരാബാദിൽ ഇൗയിടെ ബാങ്ക് ഉദ്യോഗസ്ഥയെ കബളിപ്പിച്ച് 24,000 രൂപ തട്ടിയെടുത്തതാണ് ഒടുവിലത്തെ സംഭവം.
വ്യാജ സിം കാർഡുകൾ ഉപയോഗിക്കുന്ന െമാബൈൽ ഫോണുകളിൽനിന്ന് വിളിച്ചാണ് തട്ടിപ്പ് നടത്തുന്നത്. സ്വകാര്യ-പൊതുമേഖല ബാങ്കുകൾ അവരുടെ ഡെബിറ്റ്-ക്രെഡിറ്റ് കാർഡുകൾ പുറത്തുള്ള ഏജൻസികൾ വഴി തയാറാക്കിയാണ് ഉപഭോക്താവിന് കൈമാറുന്നത്. ഇൗ ഘട്ടത്തിൽതന്നെ വിവരങ്ങളുടെ ചോർച്ച സംഭവിക്കുന്നുണ്ടെന്നാണ് സൈബർ ക്രൈം പൊലീസിെൻറ കണ്ടെത്തൽ.
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പൂർണമായി ചോർത്തിയെടുത്തശേഷമാണ് അക്കൗണ്ട് ഉടമയെ ബാങ്ക് ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തി തട്ടിപ്പുകാർ ഫോണിൽ ബന്ധപ്പെടുന്നത്.
സ്വന്തം ബാങ്ക് അക്കൗണ്ട് നമ്പറും പേരും വിലാസവുമെല്ലാം ഫോണിലൂടെ പറയുേമ്പാൾതന്നെ ബാങ്ക് ഉദ്യോഗസ്ഥനാണെന്ന വിശ്വാസം അവർ ഉപഭേaാക്താവിൽ സൃഷ്ടിക്കും. തുടർന്ന് ആധാർ ബന്ധിപ്പിക്കാൻ, അല്ലെങ്കിൽ മറ്റേതെങ്കിലും നടപടിക്രമം പൂർത്തിയാക്കാൻ എന്ന പേരിൽ മൊബൈലിൽ ലഭിക്കുന്ന ഒ.ടി.പി വേണമെന്ന് ആവശ്യപ്പെടും. അത് കിട്ടുന്ന നിമിഷം ഉപഭോക്താവിെൻറ അക്കൗണ്ടിലെ പണം അവർ പിൻവലിക്കും. തുടർന്ന് സിം ഉപേക്ഷിക്കും.
ഇൗ രീതിയിലാണ് തട്ടിപ്പ് നടക്കുന്നതെന്ന് ഹൈദരാബാദ് സൈബർ ക്രൈം പൊലീസ് അസിസ്റ്റൻറ് കമീഷണർ െക.സി. രഘുവീർ പറഞ്ഞു. ആർക്കുവേണമെങ്കിലും സിം ലഭിക്കുമെന്ന ഇപ്പോഴത്തെ സ്ഥിതി ഇത്തരം തട്ടിപ്പുകാർക്ക് ഗുണം ചെയ്യുകയാണ്. വ്യാജരേഖകളുടെ അടിസ്ഥാനത്തിൽ സിം നൽകിയാൽ 50,000 രൂപ പിഴ ഇൗടാക്കണമെന്നാണ് വ്യവസ്ഥ. അതും പാലിക്കപ്പെടുന്നില്ലെന്ന് രഘുവീർ ചൂണ്ടിക്കാട്ടി.
കഴിഞ്ഞമാസം ഹൈദരാബാദിൽ 100ഒാളം ഒ.ടി.പി തട്ടിപ്പ് കേസുകൾ രജിസ്റ്റർചെയ്തിട്ടുണ്ടെന്നും ഡൽഹി, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് പ്രധാനമായും തട്ടിപ്പ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒ.ടി.പി ഒരുകാരണവശാലും ആർക്കും ൈകമാറരുതെന്ന ബാങ്കുകളുടെ ആവർത്തിച്ചുള്ള സന്ദേശങ്ങൾ ഉപഭോക്താക്കൾ അവഗണിക്കുകയാണെന്നും രഘുവീർ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.