മലബാറിലെ നമ്പർ വൺ ഗൃഹോപകരണ വിതരണക്കാരായ കണ്ണങ്കണ്ടി ഗ്രൂപ് കൂടുതൽ ഉയരങ്ങളി ലേക്ക്. മലബാറിനുപുറമെ തൃശൂരിലേക്കും പ്രവർത്തനം വ്യാപിപ്പിക്കുകയാണ് കണ്ണങ്കണ്ടി . കോഴിക്കോട് മാവൂർ റോഡിൽ അരയിടത്തുപാലത്തിനടുത്ത് ആദ്യ ഒൗട്ട്ലെറ്റ് തുടങ്ങിയ കണ് ണങ്കണ്ടിക്ക് 28 വർഷത്തിനിപ്പുറം കോഴിക്കോട്, കണ്ണൂർ, വയനാട്, മലപ്പുറം ജില്ലകളിലായി 21 ഗൃഹോപകരണ ഷോറൂമുകളാണുള്ളത്. 2020ഒാടെ ഷോറൂമുകളുെട എണ്ണം 25 ആക്കുകയാണ് ലക്ഷ്യം. ഇതിന കം നിർമാണ -ആരോഗ്യ മേഖലകളിലേക്കും ഗ്രൂപ് പ്രവേശിച്ചു. കുറഞ്ഞ ലാഭം, കൂടുതൽ കച്ചവടം എ ന്ന മുദ്രാവാക്യമുയർത്തിയാണ് കണ്ണങ്കണ്ടി ഗൃഹോപകരണ രംഗത്തേക്ക് പ്രവേശിച്ചത്. ഇത ുതന്നെയാണ് കണ്ണങ്കണ്ടിയെ മലബാറിൽ ഒന്നാമതെത്തിച്ചെതന്ന് മാനേജിങ് ഡയറക്ടർ പര ീത് കണ്ണങ്കണ്ടി പറയുന്നു.
കുറ്റ്യാടിക്കടുത്ത് കക്കട്ടിൽ സ്വദേശിയായ പിതാവ് അഹമ്മദ് ഹാജി കണ്ണങ്കണ്ടി ഇംഗ്ലണ്ടിൽനിന്ന് യന്ത്രങ്ങൾ ഇറക്കുമതി ചെയ്ത് കയറിെൻറ ഫൈബർ ഉണ്ടാക്കിയിരുന്നു. നൂറോളം പേർക്ക് ഇതുവഴി തൊഴിൽ ലഭിച്ചു. ഇൗ പാരമ്പര്യം ഉൾക്കൊണ്ടാണ് മകൻ പരീത് കണ്ണങ്കണ്ടി ബിസിനസിലേക്കിറങ്ങിയത്. തെൻറ ജീവിതം മെച്ചപ്പെടുന്നതോെടാപ്പം കൂടുതൽപേർക്ക് െതാഴിൽ ലഭ്യമാക്കണം എന്നതായിരുന്നു ചിന്ത. 1988 ൽ കമീഷൻ ജനറൽ ഏജൻസി എന്ന പേരിൽ ഗോദറേജ് ഫർണിച്ചറിെൻറയും ലോക്കറുകളുടെയും മൊത്ത, ചില്ലറ ഡീലർഷിപ്പ് തുടങ്ങിയായിരുന്നു തുടക്കം. 1991ലാണ് ഗൃഹോപകരണ വിപണന ഷോറും ആരംഭിച്ചത്. പെെട്ടന്ന് തന്നെ ഉപഭോക്താക്കളുടെ വിശ്വാസ്യത നേടാനായി. ഇൗ പിന്തുണയിലാണ് ഘട്ടംഘട്ടമായി ഷോറൂമുകളുടെ എണ്ണം 21ലെത്തിയത്.
അതിനിടെ മക്കളായ വസീം അഹമ്മദും സഹീം അബ്ദുല്ലയും പഠനം പൂർത്തിയാക്കി പിതാവിെൻറ ബിസിനസിനൊപ്പം ചേർന്നു. ഇവരുടെ നൂതന ആശയങ്ങളും ഭാര്യ മുംതാസിെൻറ പ്രോത്സാഹനവും ഗ്രൂപ്പിെൻറ വളർച്ചക്ക് വേഗംകൂട്ടി. ടെക്നോളജി മാറ്റത്തിനനുസരിച്ച് ഏറ്റവും പുതിയത് വിൽപനക്കെത്തിച്ചതും ഉപഭോക്താക്കൾക്ക് വസ്തുതകൾ ബോധ്യപ്പെടുത്തികൊടുക്കുന്നതും ഏറെ പ്രയോജനകരമായി. ‘ഗൃഹോപകരണങ്ങൾ എവിടെനിന്ന് വാങ്ങിയാലും കണ്ണങ്കണ്ടിയിലും വില അന്വേഷിക്കൂ’ എന്ന പരസ്യവാചകം ആളുകൾക്ക് വിലക്കുറവ് നേരിട്ട് ബോധ്യപ്പെടുന്നതിന് അവസരമേകി.
കമ്പനികൾ നൽകുന്ന ഒാഫറുകൾക്കുപുറമെ കണ്ണങ്കണ്ടി നൽകുന്ന ഒാഫറുകളും ബമ്പർ സമ്മാനവും എക്സ്ചേഞ്ച് മേളയും പലിശരഹിത വായ്പയുമെല്ലാം സ്വീകാര്യത വർധിപ്പിച്ചു. ഇപ്പോൾ ആദ്യം പണം നൽകാതെപോലും കണ്ണങ്കണ്ടിയിൽനിന്ന് ഗൃഹോപകരണങ്ങൾ വാങ്ങാം. പാനാസോണിക്കിെൻറ ഇന്ത്യ ബെസ്റ്റ് പാർട്ണർ അവാർഡ്, ബ്ലൂസ്റ്റാർ ലോയിഡ് അവാർഡ് തുടങ്ങി മുൻനിര അവാർഡുകളും അംഗീകാരവും കണ്ണങ്കണ്ടി നേടിയിട്ടുണ്ട്.
വാണിജ്യ സമുച്ചയങ്ങൾ ഉടൻ പൂർത്തിയാവും നിർമാണ മേഖലയിലും കണ്ണങ്കണ്ടി ഗ്രൂപ് സജീവമാണ്. കോഴിക്കോട് വണ്ടിപ്പേട്ട, കൽപറ്റ എന്നിവിടങ്ങളിൽ അത്യാധുനിക സൗകര്യങ്ങളോടെയുള്ള വാണിജ്യ സമുച്ചയങ്ങളുടെ നിർമാണം ഉടൻ പൂർത്തിയാവും. വണ്ടിപ്പേട്ടയിൽ ആറു നിലകളിലായി 60,000 ചതുരശ്ര അടിയിലും കൽപറ്റയിൽ ആദ്യഭാഗം അഞ്ചുനിലയിലായി 20,000 ച.അടിയിലുമാണ് നിർമാണം.
അത്യാധുനികംഡയഗ്നോസ്റ്റിക് സെൻറർ ആരോഗ്യ മേഖലയിലേക്കും കണ്ണങ്കണ്ടി ഗ്രൂപ് പ്രവേശിച്ചുകഴിഞ്ഞു. ഇതിെൻറ ഭാഗമായാണ് കോഴിക്കോട് പുതിയറ സബ ്സ്കൂളിന് എതിർഭാഗത്ത് ഡയഗ്നോസ്റ്റിക് സെൻറർ ആരംഭിച്ചത്. മോളിക്കുലാർ ഡയഗ്നോസ്റ്റിക്സ് ആൻഡ് ജനറ്റിക്സ്, മൈേക്രാ ബയോളജി ആൻഡ് ഇമ്യൂണോളജി, ക്ലിനിക്കൽ കെമിസ്ട്രി, ഹെമറ്റോളജി, ക്ലിനിക്കൽ പാത്തോളജി, ഹിസ്റ്റോപാത്തോളജി ആൻഡ് സൈറ്റോളജി തുടങ്ങിയവക്ക് പ്രത്യേകം വിഭാഗങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇളയമകൻ സഹീം അബ്ദുല്ലക്കാണ് ഡയഗ്നോസ്റ്റിക് സെൻററിെൻറ ചുമതല.
സാമൂഹിക സേവനത്തിലും മാതൃക സാമൂഹിക സേവനരംഗത്ത് കണ്ണങ്കണ്ടി ഗ്രൂപ് നടത്തുന്ന പ്രവർത്തനങ്ങൾ ഏറെയാണ്. വലിയ പ്രചാരം നൽകാറില്ലെന്നുമാത്രം. ഗൃഹോപകരണ രംഗത്തെ മുൻനിര കമ്പനികൾ പോലും അവയുടെ സി.എസ്.ആർ ഫണ്ട് കേരളത്തിൽ െചലവഴിക്കാറില്ലായിരുന്നു. ഇതിന് മാറ്റം വന്നത് കണ്ണങ്കണ്ടി ഗ്രൂപ്പിെൻറ ഇടപെടലോടെയാണ്. പരീത് കണ്ണങ്കണ്ടി കമ്പനികളോട് നിർബന്ധപൂർവം ആവശ്യപ്പെട്ടതോടെ മെഡിക്കൽ കോളജ് ആശുപത്രിക്കുൾപ്പെടെ ലക്ഷക്കണക്കിന് രൂപയുടെ സഹായമാണ് ലഭിച്ചത്.
ഒാണത്തിന് ഒാഫർ പെരുമഴ കേരളത്തിൽ ഗൃഹോപകരണങ്ങളുടെ 60 ശതമാനത്തിലേറെ വിൽപന നടക്കുന്നത് ഒാണക്കാലത്താണ്. അതിനാൽതന്നെ കമ്പനികൾ നേരിട്ട് നൽകുന്ന ഒാഫറുകൾക്കുപുറമെ, വമ്പൻ സമ്മാനങ്ങളുമായാണ് ഇത്തവണയും കണ്ണങ്കണ്ടി ഒാണത്തെ വരേവൽക്കുന്നത്. 25 പവൻ സ്വർണം, മൂന്നുപേർക്ക് കാർ, 25 പേർക്ക് സ്കൂട്ടർ, മറ്റുസമ്മാനങ്ങൾ എന്നിങ്ങനെ പോകുന്നു ഒാണസമ്മാനങ്ങൾ. ഒാണസീസണിൽ ടി.വിയാണ് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്നത് എന്നാണ് പരീത് കണ്ണങ്കണ്ടി പറയുന്നത്. സ്മാർട്ട് എൽ.ഇ.ഡി, ആൻഡ്രോയ്ഡ് ടി.വികളാണിപ്പോൾ താരം. ഇൻറർനെറ്റ് കണക്റ്റ് ചെയ്യാം, സെൻസർ വഴി ചാനൽ മാറ്റാം, ആപ്പുകൾ നേരിട്ട് ഇൻസ്റ്റാൾ ചെയ്യാം തുടങ്ങിയവയാണ് സവിശേഷത.
നേരത്തേ 32 ഇഞ്ച് ടി.വിയായിരുന്നെങ്കിൽ ഇപ്പോഴിത് 43 ഇഞ്ച് മുതൽ 55 ഇഞ്ച് വെരയാണ്. ഫ്രിഡ്ജുകളിൽ സിങ്കിൾ ഡോർ, ഡബിൾ ഡോർ എന്നിവയുടെ വിൽപന സമാസമത്തിലെത്തി. ചൂടുകാലത്ത് മാത്രമാണ് എയർ കണ്ടീഷനെ കുറിച്ച് ചിന്തിച്ചിരുന്നതെങ്കിൽ ഇപ്പോൾ കിടപ്പുമുറിയിൽ എ.സി നിർബന്ധമാണ്. വസ്ത്രങ്ങൾ സ്വയംഅലക്കിയിടുക എന്ന സംസ്കാരം വന്നത് വാഷിങ് മെഷീെൻറയും പ്രചാരം കൂട്ടി. സ്മാർട്ട് കിച്ചൺ സംസ്കാരം അടുക്കള ഉപകരങ്ങൾക്കും ഡിമാൻഡ് കൂട്ടി. എന്തിന് വാട്ടർ പ്യൂരിെഫയർ പോലും ഗൃഹോപകരണത്തിെൻറ ഭാഗമായി. ഉപകരണങ്ങൾ തെരഞ്ഞെടുക്കുേമ്പാൾ വാറൻറി വിൽപനാനന്തര സേവനം, ൈവദ്യുതി ഉപഭോഗം, ടെക്നോളജി എന്നിവയെല്ലാം ആളുകൾ പരിഗണിക്കുന്നുണ്ടെന്നും പരീത് കണ്ണങ്കണ്ടി പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.