ലോകത്തിലെ വേഗതയേറിയ രണ്ടാമത്തെ എസ്.യു.വി; ഒാഡി ആർ.എസ് ക്യൂ 8 ബുക്കിങ്ങ് ആരംഭിച്ചു

ലോകത്തെ ഏറ്റവും വേഗതയുള്ള എസ്.യു.വികൾ ഏതൊക്കെയാണ്. മൂന്നുപേരാണ് തൽക്കാലം ഇൗ വിഭാഗത്തിലേക്ക് മത്സരിക്കുന്നത്. ഒാഡി ആർ.എസ് ക്യൂ 8, ലംബൊർഗിനി ഉറൂസ്, ബെൻറ്ലെ ബെൻറയ്ഗ. മണിക്കൂറിൽ 306 കിലോമീറ്ററുമായി നിലവിൽ ഒന്നാമത് ബെൻറ്ലെ ബെൻറയ്ഗയാണ്.

ഉറൂസിെൻറയും ഒാടി ക്യൂ 8 ആർ.എസിെൻറയും വേഗത മണിക്കൂറിൽ 305 കിലോമീറ്റർ എന്ന നിലയിൽ തുല്യമാണ്. മറ്റ് രണ്ട് വാഹനങ്ങളും സൂപ്പർ എസ്.യു.വികൾ എന്ന വിഭാഗത്തിൽ വരുേമ്പാൾ ക്യു 8 എന്ന സാധാരണ എസ്.യു.വിയുടെ പെർഫോർമൻസ് വെർഷനാണ് ആർ.എസ് ക്യു 8 . അതുകൊണ്ടുതന്നെ ഉറൂസിെൻറയും ബെ ൻറയ്ഗയുടെയും പകുതി വിലക്ക് ആർ.എസ് ക്യൂ 8 വാങ്ങാനും പറ്റും.

നിലവിൽ ഏറ്റവും താങ്ങാവുന്ന വിലയുള്ള സൂപ്പർ എസ്.യു.വിയും ഇതുതന്നെയാണ്. വില കുറവാണ് എന്ന് പറയുേമ്പാൾ തീരെ കുറവാണെന്ന് ധരിക്കരുത്. രണ്ട് കോടിയിലധികം നൽകിയാൽ മാത്രമെ ഒാഡി ആർ.എസ് ക്യൂ 8 ഗാരേജിലെത്തൂ. നിലവിൽ വാഹനത്തിെൻറ ബുക്കിങ്ങ് ആരംഭിച്ചിട്ടുണ്ട്. പൂർണമായും ഇറക്കുമതി ചെയ്യുന്ന വാഹനം വെബ്സൈറ്റ് വഴിയൊ ഡീലർഷിപ്പ് വഴിയൊ 15 ലക്ഷം രൂപ നൽകി ബുക്ക് ചെയ്യാം.

4.0 ലിറ്റർ, ട്വിൻ-ടർബോചാർജ്ഡ് വി 8 പെട്രോൾ എഞ്ചിനാണ് ആർ‌എസ് ക്യു 8 ന് കരുത്ത് പകരുന്നത്. 600 എച്ച്.പി കരുത്തും 800 എൻ‌എം ടോർക്കും ഉൽപ്പാദിപ്പിക്കും. 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ്, ഓഡിയുടെ ക്വാഡ്രൊ ഓൾ-വീൽ ഡ്രൈവ് സിസ്റ്റം എന്നിവ വഴി നാല് ചക്രങ്ങളിലേക്കും പവർ എത്തിക്കുന്നു. 3.8 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗതയാർജിക്കും.

ആർ‌എസ് ക്യു 8 എങ്ങനെ തിരിച്ചറിയാം?

സാധാരണ ക്യൂ 8 ഉം ആർ.എസ് ക്യൂ 8 ഉം എങ്ങിനെ തിരിച്ചറിയാം. പുതുക്കിയ സിംഗിൾ ഫ്രെയിം ഗ്രില്ലും വലിയൊരു ഫ്രണ്ട് എയർ ഇൻടേക്കും സ്റ്റാൻഡേർഡ് ക്യു 8 ന് പുറത്തുള്ള മാറ്റങ്ങളിൽ ഉൾപ്പെടുന്നു. പെർഫോമൻസ് എസ്‌യുവിയിൽ കസ്റ്റം സൈഡ് സിൽ പ്ലേറ്റുകൾ, ആർ‌എസ് സ്‌പോയ്‌ലർ, റിയർ ഡിഫ്യൂസർ, വലിയ ക്വാഡ് എക്‌സ്‌ഹോസ്റ്റുകൾ എന്നിവ ഉൾപ്പെടുന്നു. 22 ഇഞ്ച് വീലുകൾ സ്റ്റാൻഡേർഡാണ്. ഒാപ്ഷനലായി 23 ഇഞ്ച് വേണെമങ്കിൽ തെരഞ്ഞെടുക്കാം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.