പൂക്കളത്തിലെ പ്രധാനിയായ ചെണ്ടുമല്ലിയെ കാത്ത് ഇനി തമിഴ്നാട്ടിലേക്ക് കണ്ണുവെക്കേണ്ട. ഓണത്തിന് ഗ്രാമത്തിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും ആവശ്യമായ പൂക്കള്‍ ഉല്‍പാദിപ്പിച്ചിരിക്കുകയാണ് തൃശൂര്‍ ജില്ലയിലെആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികള്‍. അത്തം മുതല്‍ ഓണം വരെ പൂക്കളത്തിനാവശ്യമായ ചെണ്ടുമല്ലി പൂക്കളാണ് ജൈവ രീതിയിലൂടെ ഇവര്‍ കൃഷിചെയ്തുണ്ടാക്കിയത്. വിദ്യാലയത്തിലെ എന്‍.എസ്.എസ് യൂനിറ്റിലെ 100 വളൻറിയർമാരാണ് പൂകൃഷി ചെയ്തത്. സ്കൂള്‍ അങ്കണത്തിലെ അരയേക്കറിലായിരുന്നു കൃഷി. ഹൈബ്രീഡ് ഇനത്തിലുള്ള 2500 ചെണ്ടുമല്ലി തൈകള്‍ ബംഗളൂരുവില്‍നിന്നാണ് കൊണ്ടുവന്നത്. മുരിയാട് കൃഷിഭവന് അധികൃതരും സ്ഥലത്തെത്തി മാർഗ നിർദേശം നല്കി. പ്രിന്‍സിപ്പൽ ബി. സജീവ്, എന്‍.എസ്.എസ് യൂനിറ്റിെൻറ ചുമതലയുള്ള സി.പി. ജോബി എന്നിവരുടെ മാര്‍ഗനിര്‍ദേശങ്ങളും പൂകൃഷിയില്‍ വിജയം നേടാന്‍ തങ്ങളെ സഹായിച്ചതായി വിദ്യാർഥികള്‍ പറഞ്ഞു. സ്കൂളില്‍ വലിയൊരു ഓണപ്പൂക്കളം തീര്‍ക്കാനാണ് ഇവരുടെ തീരുമാനം. ബാക്കിയുള്ള പൂക്കള്‍ കുറഞ്ഞ വിലയ്ക്ക് ഗ്രാമത്തില്‍ വില്പന നടത്താനും തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.