ന്യൂയോർക്ക്: കോവിഡ് വൈറസ് വ്യാപനം ശക്തമായി തുടരുന്ന അമേരിക്കയിൽ മൃഗങ്ങൾക്കും രക്ഷയില്ല. ന്യൂയോർക്കിലെ ബ ്രോൻക്സ് മൃഗശാലയിൽ പാർപ്പിച്ചിരിക്കുന്ന കടുവയിൽ കോവിഡ് വൈറസ് സ്ഥിരീകരിച്ചു. നാലുവയസുള്ള പെൺ കടുവക്കാണ് കോവിഡ് വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചത്. മൃഗശാലയിലെ മറ്റ് മൂന്ന് കടുവകളിലും മൂന്ന് ആഫ്രിക്കൻ പുലികളിലും രോഗലക്ഷണം കാണുന്നുണ്ട്.
മൃഗശാലയിലെ ആറു കടുവകൾ രോഗലക്ഷണം പ്രകടിപ്പിച്ചപ്പോൾ സാമ്പ്ൾ പരിശോധിച്ച കടുവക്ക് രോഗം സ്ഥിരീകരിക്കുകയായിരുന്നുവെന്ന് അമേരിക്കൻ കാർഷിക വകുപ്പ് അറിയിച്ചു.
മാർച്ച് 16 ന് മൃഗശാല രോഗപ്പകർച്ച തടയുന്നതിനായി അടച്ചതാണ്. കടുവയിലേക്ക് രോഗം പകർന്നത് മൃഗശാല ജീവനക്കാരിൽ നിന്നാകാമെന്നാണ് നിഗമനം. കടുവയിൽ രോഗം സ്ഥിരീകരിച്ചതോടെ മൃഗങ്ങളെ പരിചരിക്കുന്നവർ സുരക്ഷാ മുൻകരുതലുകൾ പാലിക്കാൻ അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.
കടുവയുടെ നില മെച്ചപ്പെടുന്നുണ്ടെന്നാണ് മൃഗശാല അധികൃതർ പറയുന്നത്. നേരത്തെ ചൈനയിലെയും ബെൽജിത്തെയും വളർത്ത് പൂച്ചകളിലും ഹോേങ്കാങിലെ വളർത്തു നായ്ക്കളിലും കോവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാൽ, കടുവ പോലുള്ള വന്യ മൃഗത്തിൽ രോഗം സ്ഥിരീകരിക്കുന്നതായി ആദ്യമായാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.