നേന്ത്രക്കായക്ക് വില കിട്ടാതെ കര്‍ഷകര്‍

ച്ചക്കറിയുടെ വിലക്കയറ്റത്തില്‍ ഉപഭോക്താക്കള്‍ വലയുമ്പോള്‍ നേന്ത്രവാഴ കര്‍ഷകര്‍ കായക്ക് വില കിട്ടാത്ത പ്രയാസത്തില്‍. മാര്‍ക്കറ്റില്‍ കുറഞ്ഞ വിലക്ക് നേന്ത്രക്കായ വില്‍ക്കാന്‍ സംസ്ഥാനമാകെ കര്‍ഷകര്‍ നിര്‍ബന്ധിതരാവുകയാണ്. കിലോക്ക് 10-15 രൂപയാണ് കിട്ടുന്നതെന്ന് കര്‍ഷകര്‍ പറയുന്നു. കിലോക്ക് 40-50 രൂപ വിലയുണ്ടായിരുന്ന നേന്ത്രപ്പഴം ഇപ്പോള്‍ 20-30 രൂപക്കാണ് കടകളില്‍ വില്‍ക്കുന്നത്.
ബാങ്ക് വായ്പയെടുത്താണ് ഭൂരിഭാഗം കര്‍ഷകരും നേന്ത്രവാഴ കൃഷി നടത്തുന്നത്. ചെലവായ പണം പോലും തിരിച്ചുകിട്ടാത്ത അവസ്ഥയാണ്. പ്രാദേശിക മാര്‍ക്കറ്റുകളിലും നേന്ത്രക്കായക്ക് വില കുറവാണ്. തൃശൂര്‍ ശക്തന്‍ പച്ചക്കറി മാര്‍ക്കറ്റില്‍ ദിവസവും നേന്ത്രക്കായ ലോഡ് എത്തുന്നുണ്ട്. ഇത് കൂടുതല്‍ ദിവസം സൂക്ഷിച്ചുവെക്കാന്‍ കഴിയില്ല. രണ്ട് മൂന്ന് ദിവസത്തിനകം വിറ്റില്ളെങ്കില്‍ നശിച്ചുപോകും. അതുകൊണ്ടു തന്നെ കിട്ടിയ വിലയ്ക്ക് വില്‍ക്കേണ്ടിവരുന്നുവെന്ന് വ്യാപാരികള്‍ പറയുന്നു. അതിനനുസരിച്ച് വിലയ്ക്കാണ് കര്‍ഷകരില്‍നിന്ന് കായ എടുക്കുന്നത്്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.