അങ്കാറ: തുർക്കിയിലെ ചരിത്ര പ്രസിദ്ധമായ അയ സോഫിയ വീണ്ടും ആരാധനക്കായി തുറന്നുകൊടുക്കാനുള്ള തീരുമാനത്തിനെതിരായ വിമർശനത്തിൽ കഴമ്പില്ലെന്ന് പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാൻ. രാജ്യത്തിെൻറ പരമാധികാരവുമായി ബന്ധപ്പെട്ട വിഷയമാണെന്നും ഇതര രാജ്യങ്ങൾ ഇടപെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. യുനെസ്കോ പൈതൃക പദവിയുള്ള അയ സോഫിയയിൽ ജൂലൈ 24 മുതൽ നമസ്കാരത്തിന് അനുമതി നൽകി കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്രസിഡൻറ് ഉത്തരവിറക്കിയത്. ‘സ്വന്തം രാജ്യത്തെ ഇസ്ലാം ഭീതിക്കെതിരെ നടപടി സ്വീകരിക്കാനാവാത്തവരാണ് തുർക്കിയുടെ അധികാരത്തിൽ ഇടപെടുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ക്രിസ്ത്യൻ ബൈസൈൻറൻ സാമ്രാജ്യകാലത്ത് കത്തീഡ്രലായി നിർമിച്ച അയ സോഫിയ 1453ൽ ഓട്ടോമൻ ഭരണാധികാരികൾ കോൺസ്റ്റാൻറിനോപ്ൾ പിടിച്ചടക്കിയ ശേഷം മസ്ജിദായി.
1934ൽ മുസ്തഫ കമാൽ അതാതുർക്ക് പള്ളിയിൽ ആരാധന വിലക്കി മ്യൂസിയമാക്കി. ഇതാണ് വീണ്ടും മുസ്ലിം ആരാധനക്കായി തുറക്കുന്നത്. മ്യൂസിയമാക്കിയ ഉത്തരവ് റദ്ദാക്കി കഴിഞ്ഞ ദിവസം കോടതി ഉത്തരവ് വന്നതിനു പിന്നാലെയായിരുന്നു ഉർദുഗാെൻറ പ്രഖ്യാപനം. അയ സോഫിയയുടെ നിയന്ത്രണം തുർകി മതകാര്യ വകുപ്പിന് കൈമാറുകയും ചെയ്തിട്ടുണ്ട്. മുസ്ലിംകൾക്കു മാത്രമല്ല, എല്ലാ മതക്കാർക്കും പള്ളിയിൽ പ്രവേശനം അനുവദിക്കുമെന്ന് ഉർദുഗാൻ ഉറപ്പുനൽകി.
മ്യൂസിയം മസ്ജിദായി മാറ്റിയ തീരുമാനത്തിൽ ഫ്രാൻസിസ് മാർപാപ്പ ദുഃഖം രേഖപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.