ജനീവ: കോവിഡ് വാക്സിൻ 2021ന് മുമ്പായി പ്രതീക്ഷിക്കേണ്ടതില്ലെന്ന് ലോകാരോഗ്യ സംഘടന. വാക്സിന്‍ വികസിപ്പിക്കുന്നതില്‍ ഗവേഷകര്‍ മികച്ച പുരോഗതിയാണ് കൈവരിച്ചിട്ടുള്ളതെങ്കിലും അവ ഉപയോഗിക്കാൻ ഒരു വർഷം കൂടി കാത്തിരിക്കേണ്ടി വരുമെന്നും ഡബ്ല്യു.എച്ച്.ഒ അറിയിച്ചു. പാവപ്പെട്ടവരെന്നോ പണക്കാരെന്നോ വ്യത്യാസമില്ലാതെ ലോകത്താകമാനമുള്ള എല്ലാവര്‍ക്കും ഒരേപോലെ വാക്സിന്‍ ലഭ്യമാക്കുകയാണ് സംഘടനയുടെ ലക്ഷ്യമെന്നും ഡബ്ല്യു.എച്ച്.ഒ എമര്‍ജന്‍സി പ്രോഗ്രാം തലവന്‍ മൈക്കൽ റയാന്‍ വ്യക്തമാക്കി.
ചൈനയിലെ ഗവേഷകർ വാക്സിൻ എത്രയും പെട്ടന്ന് വിപണിയിൽ എത്തിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ലോകാരോഗ്യ സംഘടനയുടെ അറിയിപ്പ്. എല്ലാവർക്കും വാക്സിൻ ലഭിക്കുന്ന വിധത്തിൽ വിതരണം ഉറപ്പാക്കാൻ സംഘടന ശ്രമിക്കുമെന്നും, എന്നാൽ നിലവിൽ വൈറസ് വ്യാപനം തടയുന്നതിനുള്ള പ്രവർത്തനങ്ങൾക്കാണ് മുൻതൂക്കം നൽകുന്നതെന്നും മൈക്ക് റയാന്‍ വ്യക്തമാക്കി. അതേസമയം, അബുദാബിയില്‍ നടക്കുന്ന തങ്ങളുടെ വാക്സിെൻറ അവസാനഘട്ട പരീക്ഷണങ്ങള്‍ മൂന്നുമാസത്തിനകം പൂര്‍ത്തിയാകുമെന്ന് ചൈനീസ് സര്‍ക്കാറിെൻറ ഉടമസ്ഥതയിലുള്ള സിനോഫാം ചൈന നാഷണല്‍ ബയോടെക്ക് ഗ്രൂപ്പ് അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.