ജനീവ: മുൻ കാലങ്ങളിൽ ലോകത്ത് ഭീതിവിതച്ച മഹാമാരികളുടെ പട്ടികയിലേക്ക് കോവിഡ്- 19 വളരുെന്നന്ന ആശങ്ക പങ്കുവെച്ച് ലോകാരോഗ്യ സംഘടന. കഴിഞ്ഞ വർഷാവസാനം ചൈനയിൽ ആരം ഭിച്ച രോഗം മാസങ്ങൾെകാണ്ട് നിയന്ത്രണവിധേയമാക്കാമെന്ന പ്രതീക്ഷകൾ അസ്ഥാനത്താക്കിയാണ് യൂറോപ്പിലുൾപ്പെടെ പല രാജ്യങ്ങളിലും രോഗം അതിവേഗം പടർന്നുപിടിക്കുന്നത്. കോവിഡ്-19 അതിവേഗം കൂടുതൽ ഇടങ്ങൾ കീഴടക്കുകയാണെന്ന് ലോകാരോഗ്യ സംഘടന വക്താവ് ക്രിസ്ത്യൻ ലിൻമിയർ പറഞ്ഞു.
ചൈനയിൽ പുതിയ രോഗികളുടെ എണ്ണം ആപേക്ഷികമായി കുറവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും മറ്റു രാജ്യങ്ങളിൽ ക്രമാതീതമായാണ് കൂടുന്നത്. വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്ത പുതിയ രോഗികളിൽ നാലിൽ മൂന്നും ചൈനക്ക് പുറത്താണ്. ഏറ്റവുമൊടുവിൽ രോഗം പടർന്നുപിടിച്ച രാജ്യങ്ങളിലൊന്നായ സ്വിറ്റ്സർലൻഡ് രാജ്യത്ത് പൊതുപരിപാടികൾ നിരോധിച്ചു. മാളുകൾ, തിയറ്ററുകൾ തുടങ്ങി കൂടുതൽ പേർ എത്തുന്ന ഇടങ്ങളിൽനിന്ന് വിട്ടുനിൽക്കാൻ സൗദി അറേബ്യയിലുള്ള സൈനികർക്ക് യു.എസ് നിർദേശം നൽകി.
രാജ്യത്തിെൻറ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ ഭീഷണിയാണ് കോവിഡ് ബാധയെന്ന് ചൈന അറിയിച്ചു. ഒരിക്കൽ ബാധിച്ചവരിൽ വീണ്ടും രോഗം കണ്ടെത്തുന്ന അത്യന്തം അപകടകരമായ സ്ഥിതിയുണ്ടെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഒരിക്കൽ രോഗം വന്നവർക്ക് വീണ്ടും ബാധിക്കുെന്നന്ന റിപ്പോർട്ട് പഠിച്ചുവരുകയാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.