ലോകത്തെ അവസാന നാസി വിചാരണ പൂർത്തിയായി; 93കാരൻ കുറ്റക്കാരൻ

ബെർലിങ്: നാസി കോൺസെൻട്രേഷൻ ക്യാമ്പിലെ സുരക്ഷ ജീവനക്കാരനും കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ, ലോകത്തെ അവസാന നാസി വിചാരണയും പൂർത്തിയായി. ആയിരങ്ങളെ കൊന്നു തള്ളിയതിന് കൂട്ടുനിന്നുവെന്ന കുറ്റത്തിന് ബ്രൂണോ ഡി എന്നയാളെയാണ് ജർമൻ കോടതി ശിക്ഷിച്ചത്. 93 വയസ് പിന്നിട്ട ഇയാൾക്ക് രണ്ടു വർഷത്തേക്ക് തടവു ശിക്ഷ ലഭിച്ചു. 1944 മുതൽ 1945 വരെ ഒരു വർഷക്കാലയളവിലാണ് ഇയാൾ സ്റ്റത്തോഫിലെ (ഇന്നത്തെ പോളണ്ട്) കോൺസെൻട്രേഷൻ ക്യാമ്പിൽ ജോലി ചെയ്തത്. 5232 കൊലപാതകങ്ങളിൽ ഇയാൾക്ക് പങ്കുണ്ടെന്ന് കോടതി കണ്ടെത്തി. 

ബ്രൂണോക്ക് 17 വയസുള്ളപ്പോഴാണ് കോൺസെൻേട്രഷൻ ക്യാമ്പിൽ ജീവനക്കാരനായി എത്തുന്നത്. അന്ന് പ്രായപൂർത്തിയാവാതിരുന്നതിനാൽ ജുവെനെൽ കോടതിയും വിചാരണ ചെയ്തു. പോളണ്ടിലെ ഡാൻസിഗ് ഗ്രാമത്തിലാണ് ബ്രൂണോ ജനിച്ചത്. ഹിറ്റ്ലർ-മുസോളനി ആശയത്തിൽ ആകൃഷ്ടനായി നാസി പ്രസ്ഥാനത്തിൽ ചേരുകയായിരുന്നു. 

ഫ്രാൻസ്, ഇസ്രായേൽ, പോളണ്ട്, അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള നാസി പീഡനത്തിനിരയായവരുടെ ബന്ധുക്കൾ നൽകിയ പരാതിയിലാണ് കേസ് മുന്നോട്ടു പോയത്. രണ്ടാം ലോക മഹായുദ്ധം അവസാനിച്ച് 75 വർഷം പിന്നിടുേമ്പാൾ നടന്ന ഇൗ വിചാരണ ലോകശ്രദ്ധയാകർഷിച്ചിരുന്നു. നാസി കുറ്റവാളികൾക്കുള്ള ലോകത്തെ അവസാനത്ത വിചാരണയായിരിക്കുമിത്.   

തടവുകാരെ കഴുത്തിന് പിന്നില്‍ വെടിവെച്ചും, സൈക്ലോണ്‍ ബി ഗ്യാസ് ഉപയോഗിച്ച്‌ വിഷം കലര്‍ത്തിയും, ഭക്ഷണവും മരുന്നും നിഷേധിച്ചുമൊക്കെയാണ് കൊലകള്‍ നടത്തിയത്. തടവുകാരെ രക്ഷപ്പെടാനോ, സംഘടിക്കാനോ അനുവദിക്കാതെ തടഞ്ഞുനിര്‍ത്തിയത് ബ്രൂണോ ഡിയായിരുന്നു. 

പോളിഷ് നഗരമായ ഡാന്‍സ്കിലാണ് ഇപ്പോള്‍ സ്റ്റത്തോഫ് നാസി തടങ്കല്‍ പാളയം ഉള്ളത്. 1939-ല്‍ സ്ഥാപിതമായ പാളയത്തിൽ 115,000 തടവുകാര്‍ ഉണ്ടായിരുന്നു. പകുതിയിലധികം പേരെയും അവിടെവച്ചുതന്നെ കൊന്നതായാണ് ചരിത്രം പറയുന്നത്. 

News Summary - Concentration camp guard convicted in one of the last Nazi trials in history

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.