ലണ്ടൻ: കോവിഡ് മഹാമാരി നിയന്ത്രിക്കാനാകാതെ ലോകമെമ്പാടും പടരുകയാണ്. ഒാരോ രാജ്യവും പൗരൻമാരുടെ ജീവൻ സംരക്ഷിക്കാൻ പല സുരക്ഷാ ക്രമീകരണങ്ങളും മാനദണ്ഡങ്ങളും സ്വീകരിക്കുകയും അവ പാലിക്കാൻ ജനങ്ങളോട് നിർദേശിക്കുകയും ചെയ്യുന്നുണ്ട്. കൊറോണ വളരെയേറെ ബാധിച്ച ബ്രിട്ടനിൽ സർക്കാർ പൊതുഗതാഗതത്തിനുള്ള ബസുകളിൽ എയർ പ്യൂരിഫയറുകൾ പരീക്ഷിക്കാനൊരുങ്ങുകയാണ്.
കോവിഡ് ഭീകരൻ വായുവിലൂടെ പടരുന്നത് തടയാനാണ് യു.കെ സർക്കാർ വലിയ ചിലവിൽ പുതിയ പദ്ധതി നിലവിൽ കൊണ്ടുവരുന്നത്. വായു ശുദ്ധമായി സൂക്ഷിക്കാനും വൈറസ് മുക്തമാക്കാനും പ്രദേശിക തലം മുതൽ ബസുകളിൽ ഇത്തരത്തിൽ എയർ ഫിൽട്ടറുകൾ സ്ഥാപിക്കുന്നുണ്ട്. വായുമലിനീകരണം കുറക്കാനുള്ള ഉപകരണങ്ങൾ നിർമിക്കുന്ന എയർലാബ്സ് എന്ന കമ്പനിയാണ് ബസുകൾക്കുള്ള എയർ ഫിൽട്ടറുകളും നിർമിക്കുന്നത്.
മാരകമായ വൈറസുകളും അണുക്കളും ഉൾപ്പെടെ വായുവിലുള്ള 95 ശതമാനം കണികാ പദർഥങ്ങളും എയർ ബബ്ൾ (AirBubbl) ഫിൽട്ടർ എന്ന് പേരായ ഉപകരണം ഫിൽട്ടർ ചെയ്ത് കളയും. ഇതിലൂടെ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാവുകയും ചെയ്യും. നിലവിൽ പ്രദേശികമായി ബസുകളിൽ ഫിൽട്ടറുകൾ സ്ഥാപിച്ചുതുടങ്ങിയിട്ടുണ്ട്. ഭാവിയിൽ ഇത് വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സർക്കാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.