അങ്കാറ: വടക്കു പടിഞ്ഞാറൻ സിറിയയിലെ സംഘർഷബാധിത മേഖലയായ ഇദ്ലിബിൽ സിറിയൻ സർക ്കാർ സേന നടത്തിയ ആക്രമണത്തിൽ തങ്ങളുടെ അഞ്ചു സൈനികർ കൊല്ലപ്പെട്ടതിൽ തിരിച്ചടിയു മായി തുർക്കി സേന. സിറിയൻ സർക്കാറിനെതിരെ പോരാടുന്ന റെബലുകളുടെ ശക്തികേന്ദ്രമായ ഇദ്ലിബിൽ സാന്നിധ്യമുള്ള തുർക്കി സേനക്കെതിരെ തിങ്കളാഴ്ചയാണ് സിറിയൻ പ്രസിഡൻറ് ബശ്ശാർ അൽഅസദിെൻറ സൈന്യം ആക്രമണം നടത്തിയത്. ഇതിനു തിരിച്ചടിയായി നൂറോളം ശത്രുകേന്ദ്രങ്ങൾ ‘നിശ്ശബ്ദമാക്കി’യതായി തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാെൻറ വക്താവ് അറിയിച്ചു.
‘‘ഗുരുതര മാനുഷിക ദുരന്തത്തിെൻറ വക്കിലുള്ള ഇദ്ലിബിൽ സംഘർഷങ്ങൾ അവസാനിപ്പിക്കാനായി അന്താരാഷ്ട്ര നിയമങ്ങൾക്ക് അനുസൃതമായി സേവനം നടത്തുന്ന തുർക്കി സേനക്കെതിരെ സിറിയൻ സർക്കാർ ഹീനമായ ആക്രമണമാണ് നടത്തിയത്. ഈ ആക്രമണത്തിനെതിരെ തുർക്കി ഉടൻ പ്രതികരിച്ചു’’ -വക്താവ് പറഞ്ഞു.
കഴിഞ്ഞ ആഴ്ചയും സിറിയൻ സേന നടത്തിയ ആക്രമണത്തിൽ എട്ടു തുർക്കി സൈനികർ മരിച്ചിരുന്നു. തുർക്കിയുടെ തിരിച്ചടിയിൽ 13 സിറിയൻ സൈനികരും കൊല്ലപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.