ക്വാലാലംപുർ: മലേഷ്യൻ പ്രധാനമന്ത്രി മഹാതീർ മുഹമ്മദ് രാജിവെച്ചു. മുൻ ധാരണ പ്രകാരം അധികാ രം കൈമാറേണ്ട അൻവർ ഇബ്രാഹിമിനെ ഒഴിവാക്കി മഹാതീർ പുതിയ സഖ്യം രൂപവത്കരിക്കുമെന്ന അഭ ്യൂഹത്തിനിടെയാണ് നടപടി. രാജിക്കത്ത് രാജാവിനാണ് സമർപ്പിച്ചത്. കോടികളുടെ സർക ്കാർ ഫണ്ട് വെട്ടിപ്പിൽ പെട്ട നജീബ് റസാക്കിനെ പുറത്താക്കിയാണ് മഹാതീർ അധികാരത്തിൽ മടങ്ങിയെത്തിയത്. ലോകത്തെ ഏറ്റവും പ്രായമേറിയ പ്രധാനമന്ത്രിയാണ് അദ്ദേഹം. 94 വയസ്സായി. രാജി നൽകിയെങ്കിലും പുതിയ തെരഞ്ഞെടുപ്പ് നടത്തുമോ എന്ന കാര്യം വ്യക്തമല്ല.
താൻ അധ്യക്ഷനായ രാഷ്ട്രീയകക്ഷിയിൽനിന്നും (ബെർസതു) അദ്ദേഹം രാജിവെച്ചിട്ടുണ്ട്. ഭരണ മുന്നണിയിൽനിന്ന് പുറത്തുപോകുന്നതായി മഹാതീറിെൻറ പാർട്ടി അറിയിച്ചു. തിങ്കളാഴ്ച അൻവർ ഇബ്രാഹിമും മഹാതീറും ചർച്ച നടത്തിയിരുന്നു. ഇരുവരും തമ്മിലുള്ള പോരും പിന്നീടുള്ള അനുരഞ്ജനവും വർഷങ്ങളായി മലേഷ്യൻ രാഷ്ട്രീയത്തിൽ തുടരുന്നതാണ്. 1981 മുതൽ 2003വരെ മലേഷ്യയുടെ പ്രധാനമന്ത്രിയായിരുന്ന മഹാതീർ ‘ബാരിസൻ നാഷനൽ’ പാർട്ടിയുടെ നേതാവുമായിരുന്നു. അൻവർ ആയിരുന്നു ഉപപ്രധാനമന്ത്രി.
ഇരുവരും തമ്മിലുള്ള ബന്ധം വഷളായതിനെ തുടർന്ന് 98ൽ അൻവറിനെ അധികാരഭ്രഷ്ടനാക്കി. തുടർന്ന് അഴിമതി, സ്വവർഗാനുരാഗം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ജയിലിലുമിട്ടു. എന്നാൽ, 2018ൽ രാജ്യത്തെ അമ്പരപ്പിച്ച് മഹാതീർ അൻവറുമായി വീണ്ടും കൈാകോർത്തു. ഈ സഖ്യത്തിെൻറ പ്രധാന ലക്ഷ്യം വൻ അഴിമതിയിൽ കുടുങ്ങിയ നജീബ് സർക്കാറിനെ പുറത്താക്കുകയായിരുന്നു. മഹാതീർ-അൻവർ സഖ്യം വിജയിച്ചതിനെ തുടർന്ന് ഭാവിയിൽ അധികാരം അൻവറിന് കൈമാറുമെന്ന് മഹാതീർ പറഞ്ഞിരുന്നു. എന്നാൽ, എന്നാണ് ഇത് നടക്കുക എന്നതുമാത്രം അദ്ദേഹം വ്യക്തമാക്കിയില്ല. ഇത് മുന്നണിയിൽ അപസ്വരങ്ങൾ ഉയരാൻ കാരണമായി. ഇപ്പോൾ നടക്കുന്നത് മഹാതീറിെൻറ രാജി നാടകം മാത്രമാണെന്നും അദ്ദേഹം അധികാരമൊഴിയാൻ സാധ്യതയില്ലെന്നും ചില രാഷ്്ട്രീയ നിരീക്ഷകർ കരുതുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.