ഭീകരതക്ക് സാമ്പത്തിക സഹായം നൽകൽ; പാകിസ്താൻ ഗ്രേ ലിസ്റ്റിൽ തുടരും

ലാഹോർ: ഭീകരതക്ക് സാമ്പത്തിക സഹായം നൽകിയതിന് പാകിസ്താനെ ‘ഗ്രേ ലിസ്റ്റി’ൽ നിലനിർത്താൻ ആഗോള നിരീക്ഷണ ഏജൻ സിയായ ‘ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ്’ തീരുമാനിച്ചു. നാലു മാസത്തിനകം നടപടികൾ സ്വീകരിച്ച് പട്ടികക്ക് പ ുറത്തുകടന്നില്ലെങ്കിൽ കരിമ്പട്ടികയിലേക്ക് മാറ്റുമെന്നാണ് മുന്നറിയിപ്പ്.

ഭീകരതക്ക് സഹായം നൽകൽ, കള്ള പ്പണം വെളുപ്പിക്കൽ എന്നീ വിഷയങ്ങളിൽ ഗുരുതര വീഴ്ച കണ്ടെത്തിയ പാകിസ്താൻ 2018 ജൂണിലാണ് ഗ്രേ ലിസ്റ്റിൽ തിരിച്ചെ ത്തിയത്. 27 ഇന പട്ടികയാണ് അന്ന് രക്ഷപ്പെടാൻ അധികൃതർ നിർദേശിച്ചിരുന്നത്്. ഇത്തവണ പക്ഷേ, എട്ട് ഇന നിർദേശമാണ് പട്ടികക്ക് പുറത്തുകടക്കാൻ വേണ്ടത്.

ചൈനയുടെ ശക്തമായ പിന്തുണയോടെ പാകിസ്താനെ ഗ്രേ ലിസ്റ്റിൽ നിന്ന് ഒഴിവാക്കാനുള്ള നീക്കം നടന്നിരുന്നു. ജനുവരിയിൽ ബെയ്ജിങ്ങിൽ സമാപിച്ച എഫ്.എ.ടി.എഫിന്‍റെ ഏഷ്യ-പസഫിക് ജോയിന്‍റ് ഗ്രൂപ്പ് യോഗത്തിൽ പാകിസ്താനെ ഗ്രേ ലിസ്റ്റിൽ നിന്ന് ഒഴിവാക്കാനുള്ള നീക്കം ചൈന നടത്തിയിരുന്നു. ഭീകരവാദത്തെ നേരിടാൻ പാകിസ്താൻ ശക്തമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നാണ് ചൈന വാദിച്ചിരുന്നത്.

ഗ്രേ ലിസ്റ്റിൽ നിന്ന് പുറത്തുകടക്കാൻ പിന്തുണക്കണമെന്ന് സ്വിറ്റ്സർലൻഡിലെ ദാവോസിൽ ലോക സാമ്പത്തിക ഉച്ചകോടിക്കിടെ നടന്ന കൂടിക്കാഴ്ചയിൽ പാക് പ്രധാനമന്ത്രി ഇംറാൻ ഖാൻ യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനോട് അഭ്യർഥിച്ചിരുന്നു. ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, ആസ്ട്രേലിയ, ന്യൂസിലാൻഡ് തുടങ്ങിയ രാഷ്ട്രങ്ങളിലെ പ്രതിനിധികളുമായും ചർച്ച നടത്തിയിരുന്നു.

എഫ്.എ.ടി.എഫിലെ 39 അംഗരാജ്യങ്ങളിൽ 12 രാജ്യങ്ങളുടെയെങ്കിലും പിന്തുണയുണ്ടെങ്കിലേ പാകിസ്താന് ഗ്രേ ലിസ്റ്റിൽ നിന്ന് പുറത്തുകടക്കാൻ കഴിയൂ. ഫെബ്രുവരിക്കകം കര്‍മപദ്ധതികള്‍ വിജയകരമായി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ പാകിസ്താനെ കരിമ്പട്ടികയിൽ പെടുത്താനുള്ള സാധ്യത കൂടുതലാണെന്ന് എഫ്.എ.ടി.എഫ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

എഫ്.എ.ടി.എഫ് കരിമ്പട്ടികയിൽ പെടുത്തുന്നതോടെ തീവ്രവാദ വിരുദ്ധ പോരാട്ടത്തിൽ ആ രാജ്യം സഹകരിക്കുന്നില്ലെന്നുവരും. പ്രമുഖ രാജ്യാന്തര വായ്പ സ്ഥാപനങ്ങളായ െഎ.എം.എഫ്, ലോക ബാങ്ക്, എ.ഡി.ബി, യൂറോപ്യൻ യൂറോപ്യൻ യൂനിയൻ എന്നിവ സാമ്പത്തിക റേറ്റിങ് കുറക്കും. പിറകെ, മൂഡീസ്, എസ് ആൻഡ് പി തുടങ്ങിയ പ്രമുഖ റേറ്റിങ് ഏജൻസികളും രാജ്യത്തിെൻറ റേറ്റിങ് താഴ്ത്തും.

Tags:    
News Summary - FATF keeps Pakistan in 'Grey List';

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.