ബെയ്ജിങ്: കൊറോണ ൈവറസ് വിതച്ച ഭീതിയിൽ ചൈനയിലെ വുഹാനിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർഥികളെ ഇന്ത്യൻ സർക്കാർ ന ാട്ടിലെത്തിക്കുന്നതിനിടെ, തങ്ങളെ രക്ഷപ്പെടുത്താത്ത പാകിസ്താൻ സർക്കാറിനെതിരെ ആഞ്ഞടിച്ച് പാക് വിദ്യാർഥിക ൾ. വീഡിയോ സന്ദേശങ്ങൾ വഴിയാണ് വിദ്യാർഥികൾ സർക്കാറിനോട് സഹായം ആവശ്യപ്പെട്ടും വിഷമവും ദേഷ്യവും പ്രകടിപ്പിച് ചും രംഗത്തു വന്നത്.
ചൈനയുമായി ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനായി വുഹാൻ നഗരത്തിൽ നിന്ന് തങ്ങളുടെ പൗരന് മാരെ ഒഴിപ്പിക്കേണ്ടതില്ലെന്ന് പാകിസ്താൻ സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു.
‘‘ബംഗ്ലാദേശികളും ഇന്നുതന്നെ ഒഴിപ്പിക്കപ്പെടും. അതേസമയം, നിങ്ങൾ മരിക്കുകയോ ജീവിക്കുകയോ രോഗബാധിതരാകുകയോ എന്തുവേണമെങ്കിലും ചെയ്തുകൊള്ളൂ നിങ്ങളെ ഒഴിപ്പിക്കില്ല എന്നാണ് ഞങ്ങളുടെ സർക്കാർ ഞങ്ങളോട് പറയുന്നത്. പാകിസ്താൻ സർക്കാരിനെ കുറിച്ചോർത്ത് ലജ്ജിക്കുന്നു. ഇന്ത്യ അവരുടെ പൗരന്മാരെ എങ്ങനെ പരിപാലിക്കുന്നു എന്ന് കണ്ട് പഠിക്കൂ’’ഒരു വിദ്യാർഥി പറയുന്നു.
Another appeal by #Pakistani students in #Wuhan appeal to be evacuated...#CoronavirusOutbreak #coronavirus #WuhanOutbreak@ForeignOfficePk @MFA_China@CathayPak @pid_gov@ImranKhanPTI #NayaPakistan pic.twitter.com/QiYrZHokQP
— Geeta Mohan گیتا موہن गीता मोहन (@Geeta_Mohan) February 1, 2020
താനുൾപ്പെടെ 40ഒാളം പേർ വുഹാനിൽ താമസസ്ഥലത്ത് കുടുങ്ങിക്കിടക്കുകയാണെന്ന് പാകിസ്താനിൽ നിന്നുള്ള ബിരുദാനന്തര വിദ്യാർഥി മുഹമ്മദ് റഉൗഫ് പറയുന്നു. ‘‘എത്രകാലം ഇൗ സ്ഥിതി തുടരും.? ഞങ്ങൾ എന്താണ് ചെയ്യേണ്ടത്.? ഞങ്ങളുടെ നാളുകൾ എണ്ണപ്പെേട്ടാ?’’റഉൗഫ് ചോദിക്കുന്നു.
Really sad. A Pakistani student in #Wuhan watching his Indian counterparts being evacuated. The students have been left to their fate by #Pakistan government. #coronarovirus pic.twitter.com/OT3kmDyT7I
— Snehesh Alex Philip (@sneheshphilip) February 1, 2020
ഞായാറാഴ്ച ഇന്ത്യ 323 അംഗങ്ങളടങ്ങിയ രണ്ടാമത്തെ സംഘത്തേയും വുഹാനിൽ നിന്ന് തിരിച്ചെത്തിച്ചു. ശനിയാഴ്ച 324 പേരടങ്ങുന്ന ആദ്യ സംഘത്തെ തിരിച്ചെത്തിച്ചിരുന്നു. ഇവരെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 304 പേരാണ് കൊറോണ വൈറസ് ബാധിച്ച് ചൈനയിൽ മരണമടഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.