ജനാധിപത്യ അനുകൂല പുസ്തകങ്ങൾ ലൈബ്രറികളിൽനിന്ന് പിൻവലിച്ചുതുടങ്ങി
ഹോങ്കോങ്: ദേശീയ സുരക്ഷ നിയമം ബാധകമാക്കിയതിനു പിന്നാലെ ഹോങ്കോങ്ങിലെ പൊതുവായനശാലകളിൽനിന്ന് ജനാധിപത്യ അനുകൂല രചനകൾ ചൈനീസ് സർക്കാർ പിൻവലിച്ചുതുടങ്ങി.
ഹോങ്കോങ്ങിെൻറ സ്വാതന്ത്ര്യത്തിനായി വാദിച്ച മുൻനിര രാഷ്ട്രീയ പ്രവർത്തകൻ തന്യ ചാൻ, പ്രമുഖ എഴുത്തുകാരൻ ജോഷ്വ വോങ് എന്നിവരുടേത് ഉൾപ്പെടെ ഒമ്പതു പുസ്തകങ്ങളാണ് വായനശാലകളിൽനിന്ന് കഴിഞ്ഞ ദിവസം ചൈനീസ് സർക്കാർ പിൻവലിച്ചതെന്ന് ദക്ഷിണ ചൈന മോണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
പുതിയ നിയമത്തിനെതിരെ ശബ്ദമുയർത്തുന്ന ലേഖനങ്ങൾ പുസ്തകങ്ങളിൽ ഉണ്ടോയെന്ന് പുനഃപരിശോധിക്കുകയാണ് ചൈനയുടെ ലക്ഷ്യം.
വിഘടനവാദം, വിധ്വംസക പ്രവർത്തനം, ഭീകരവാദം എന്നിവയിലേക്ക് നയിക്കുന്ന ലേഖനങ്ങൾ കണ്ടെത്തിയാൽ ജീവിതാന്ത്യംവരെ ജയിൽ ശിക്ഷയാണ് എഴുത്തുകാരെ കാത്തിരിക്കുന്നത്. എന്നാൽ, മെയിൻലാൻഡ് രീതിയിൽ ഹോങ്കോങ്ങിലും സാഹിത്യ രചനകളുടെ സെൻസർഷിപ്പിനാണ് ചൈനയുടെ ശ്രമമെന്ന് ജോഷ്വ വോങ് ട്വിറ്ററിൽ ആരോപിച്ചു.
ചൈനയുടെ അർധ സ്വയംഭരണാധികാര പ്രദേശമെന്ന നിലയിൽ ഹോങ്കോങ്ങിെൻറ സ്വതന്ത്ര്യം എന്നന്നേക്കുമായി ഇല്ലാതാക്കാനാണ് ചൈന ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ കക്ഷികൾ ആരോപിച്ചു. പുതിയ നിയമത്തിെൻറ പിൻബ
ലത്തിൽ ഹോങ്കോങ്ങിൽ ചൈന മുഷ്ടിചുരുട്ടാൻ തുടങ്ങിയതോടെ പ്രമുഖ സ്വാതന്ത്ര്യവാദികളും ഭീഷണിയിലാണ്. പ്രാദേശിക നേതാവും സാമൂഹിക പ്രവർത്തകനുമായ നാദൻ ലോയെ പോലുള്ളവർ ഇതിനകം രാജ്യംവിട്ടതായാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.