കാബൂൾ: അഫ്ഗാനിസ്താനിലെ നംഗർഹറിെൻറ കിഴക്കൻ പ്രവിശ്യയിൽ വെള്ളിയാഴ്ച വൈകുന്നേരമുണ്ടായ വ്യോമാക്രമണത്തിൽ ഒ രു കുട്ടിയടക്കം എട്ട് പേർ മരിച്ചു. സുർഖ് റോഡ് ജില്ലയിലെ കാരക് ഗ്രാമത്തിലാണ് വ്യോമാക്രമണം നടന്നതെന്ന് നംഗർഹാർ ഗവർണറുടെ വക്താവ് അട്ടുള്ള ഖോഗ്യാനി വ്യക്തമാക്കി.
കൊല്ലപ്പെട്ടവർ പ്രാദേശിക മാർക്കറ്റിൽ നിന്ന് സാധനങ്ങൾ വാങ്ങി വീടുകളിലേക്ക് മടങ്ങവെയാണ് ആക്രമണമുണ്ടായത്. അഫ്ഗാൻ പ്രതിരോധ മന്ത്രാലയം സംഭവത്തെക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.
അതേസമയം, നംഗർഹറിലെ ഷെർസാദ് ജില്ലയിലുണ്ടായ ആക്രമണമടക്കം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ അഞ്ച് വ്യോമാക്രമണങ്ങൾ നടന്നതായും ഇതിൽ ആറ് തീവ്രവാദികൾ മരിക്കുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായും മന്ത്രാലയം ശനിയാഴ്ച പ്രസ്താവനയിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.