ഇന്ത്യയുടെ ആത്മാവ് തൊട്ടറിയണമെങ്കിൽ സെൻസ് ഉണ്ടാവണം. സെൻസിബിലിറ്റി, സെൻസിറ്റിവിറ്റി ഉണ്ടാവണം. എന്നാ ൽ ഇന്ത്യ തന്നെ എന്താണെന്ന് അറിയില്ലെങ്കിലോ. ഗൂഗിളിൽ പരതി നോക്കണം.
യു.എസ് പ്രസിഡൻറ് ട്രംപ് ഡൽഹിയിൽ വി മാനമിറങ്ങിയപ്പോൾ മുതൽ ഇന്ത്യ എന്താണെന്ന് അറിയാനുള്ള ആവേശം ആയിരുന്നു യു.എസുകാർക്ക്. ട്രംപും ഭാര്യ മെലാനിയയ ും ഇന്ത്യയിലെത്തുന്നു എന്ന വാർത്ത പ്രചരിച്ചതുമുതൽ ‘വാട്ട് ഈസ് ഇന്ത്യ’ എന്ന ചോദ്യം ഗൂഗ്ൾ കേട്ടുതുടങ്ങി.
ട്രംപിൻെറ സന്ദർശനം പ്രഖ്യാപിച്ച ജനുവരി 28 മുതൽ യു.എസുകാർക്ക് ഇന്ത്യ എന്താണെന്ന് അറിയാനുള്ള ആവേശമായിരുന്നു. ഇതോടെ ചോദ്യം ഗൂഗ്ൾ ട്രൻഡിങ്ങിലായി. ‘വാട്ട് ഈസ് ഇന്ത്യ’ എന്ന ചോദ്യത്തിനൊപ്പം തന്നെ ഇന്ത്യ എവിടെയാണെന്നറിയാൻ ‘വേർ ഇൗസ് ഇന്ത്യ’ എന്ന ചോദ്യവും ഉയർന്നു.
കൊളംബിയ, ഹവായ്, പടിഞ്ഞാറൻ വിർജീനിയ എന്നിവിടങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ ചോദ്യങ്ങൾ ഉയർന്നത്.
ഇന്നലെയാണ് രണ്ടു ദിവസത്തെ സന്ദശനത്തിനായി ഡോണൾഡ് ട്രംപും ഭാര്യ മെലാനിയയും മകൾ ഇവാങ്കയും മരുമകനും വൈറ്റ്ഹൗസ് ഉപദേഷ്ടാവുമായ ജാരദ് കുഷ്നർ അടക്കമുള്ള ഉന്നതതല സംഘവും ഇന്ത്യയിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.