വാഷിങ്ടൺ: സന്ദർശനത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഇന്ത്യ-യു.എസ് വ്യാപാര കരാർ ഇപ്പോഴില്ലെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. വ്യാപാര ഇടപാടിൽ അമേരിക്കയെ ഇന്ത്യ വേണ്ട രീതിയിൽ പരിഗണിക്കുന്നില്ലെന ്നും അദ്ദേഹം പരാതിപ്പെട്ടു.
ഇന്ത്യ-യു.എസ് വ്യാപാരകരാർ തൽക്കാലത്തേക്ക് ഇല്ല. വലിയ പ്രഖ്യാപനങ്ങൾ പിന്നീടുണ്ടാകുമെന്നും ജോയിൻറ് ബേസ് ആൻഡ്രൂസില്‍ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ട്രംപ് പറഞ്ഞു.
ഇന്ത്യ സന്ദർശനം നിലവിലെ വ്യാപാര ബന്ധത്തിൽ മാറ്റം കൊണ്ടുവരുമെന്ന പ്രതീക്ഷയും ട്രംപ് പങ്കുവെച്ചു. വ്യാപാര ഇടപാടിലെ അതൃപ്തി പ്രകടിപ്പിച്ചെങ്കിലും ഇന്ത്യന്‍ സന്ദര്‍ശനത്തിനായി കാത്തിരിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നരേന്ദ്ര മോദിയെ ഒരുപാടിഷ്ടമാണ്. ഗുജറാത്തിൽ 70 ലക്ഷത്തോളം ആളുകൾ തന്നെ സ്വീകരിക്കാനുണ്ടാവുമെന്ന് മോദി പറഞ്ഞതായും അതിൽ താൻ അവേശഭരിതനാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഫെബ്രുവരി 24, 25 തീയതികളിലാണ് അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ ഇന്ത്യാ സന്ദര്‍ശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.