അമേരിക്കയിൽ പ്രസിഡൻറ് തെരഞ്ഞെടുപ്പിന് 100 ദിനം; ജനപ്രീതി ഇടിഞ്ഞ് ട്രംപ്

വാഷിങ്ടൺ: പ്രസിഡൻറ് തെരഞ്ഞെടുപ്പിന് 100 ദിനം മാത്രം ശേഷിക്കേ പ്രസിഡൻറും റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപിെൻറ ജനപ്രീതി ഇടിയുന്നു. സമീപകാലത്ത് നടന്ന സർവേകളിലെല്ലാം ട്രംപ്, ബൈഡനേക്കാൾ ഏറെ പിന്നിലായിരുന്നു. കഴിഞ്ഞ ദിവസത്തെ അസോസിയേറ്റഡ് പ്രസ്- എൻ.ഒ.ആർ.സി സെൻറർ ഫോർ പബ്ലിക് അഫയേഴ്സ് റിസർച് സർവേയും ട്രംപിന് തിരിച്ചടിയാണ്. 

കോവിഡിനെ നേരിടുന്ന ട്രംപിെൻറ രീതിയെ 32 ശതമാനം പേർ  മാത്രമേ അംഗീകരിക്കുന്നുള്ളൂ. പത്തിൽ എട്ട് അമേരിക്കക്കാരും ട്രംപ് രാജ്യത്തെ തെറ്റായ ദിശയിലേക്കാണ് നയിക്കുന്നതെന്ന് വിശ്വസിക്കുന്നു. ജനുവരിയിൽ ദേശീയ സമ്പദ്വ്യവസ്ഥ മികച്ച നിലയിലാണെന്ന് 67 ശതമാനം അമേരിക്കക്കാർ വിശ്വസിച്ചിരുന്നെങ്കിൽ ഇപ്പോൾ ഇത് 38 ശതമാനം മാത്രമാണ്. പ്രസിഡെൻറന്ന നിലയിൽ ട്രംപിെൻറ പ്രകടനം മെച്ചപ്പെട്ടതാണെന്ന് വിശ്വസിക്കുന്നവരും 38 ശതമാനം മാത്രമാണ്. കോവിഡ് മഹാമാരിയെ നേരിടൽ, സമ്പദ്വ്യവസ്ഥയുടെ തളർച്ച, തൊഴിലില്ലായ്മ ഉയരുന്നത്, വംശീയവെറി തുടങ്ങിയവ ട്രംപിന് തിരിച്ചടിയാകുന്നുണ്ട്. 

ട്രംപിെൻറ  തിരിച്ചടി മുൻ വൈസ് പ്രസിഡൻറും ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയുമായ ജോ ബൈഡന് അനുകൂലമായി. സമീപ കാല സർവേകളിലെല്ലാം ട്രംപിനേക്കാൾ പത്ത്ശതമാനം പിന്തുണ കൂടുതൽ ബൈഡനായിരുന്നു. ഇനിയുള്ള 100 ദിനങ്ങളിൽ കോവിഡിനെ നേരിടുന്നതും സമ്പദ്വ്യവസ്ഥ ചലിപ്പിക്കുന്നതുമായിരിക്കും അടുത്ത പ്രസിഡൻറിനെ തീരുമാനിക്കുക. 

Tags:    
News Summary - us president election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.