ന്യൂയോർക്: ലൈംഗികാതിക്രമ കേസിൽ പ്രമുഖ ഹോളിവുഡ് നിർമാതാവ് ഹാർവി വെയ്ൻസ്റ്റൈൻ (67) ക ുറ്റക്കാരനെന്നു കോടതി കണ്ടെത്തി. പ്രമുഖരുടെ ലൈംഗികാതിക്രമങ്ങൾക്കിരയായവരുടെ വെ ളിപ്പെടുത്തലുകളിലൂടെ ലോകമെമ്പാടും പടർന്ന ‘മീ ടു’ പ്രസ്ഥാനത്തിന് കാരണമായ സംഭ വമായിരുന്നു ഇത്. പ്രൊഡക്ഷൻ അസിസ്റ്റൻറ് ആയിരുന്ന മിമി ഹാലേയിയെ 2006ലും പുതുമുഖ നടി ജെസിക്ക മാനിനെ 2013ലും പീഡിപ്പിച്ചെന്ന കേസിലാണ് കുറ്റക്കാരനെന്നു കണ്ടെത്തിയത്. 25 വർഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണിത്.
എന്നാൽ, അതിക്രൂരമായ ലൈംഗിക പീഡനം നടത്തിയെന്ന കുറ്റം കോടതി തള്ളി. ആജീവനാന്ത തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണിത്. വെയ്ൻസ്റ്റൈനെതിരെ ഹോളിവുഡ് താരങ്ങളുൾപ്പെടെയുള്ളവർ പരാതികളുമായെത്തിയതോടെയാണ് ലോകത്ത് ‘മീ ടു’ പ്രസ്ഥാനം കത്തിപ്പടർന്നത്. ആഞ്ജലീന ജോളി, ഗിനത്ത് പാൾട്രൊ ഉൾപ്പെടെ ഹോളിവുഡ് നടിമാരും മോഡലുകളും അടക്കം എൺപതിലേറെ വനിതകൾ വെയ്ൻസ്റ്റൈനെതിരെ പരാതിപ്പെട്ടിരുന്നു.
വെയ്ൻസ്റ്റൈനെ കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി നടപടിയിൽ ആഹ്ലാദം പ്രകടിപ്പിച്ച ചലച്ചിത്ര താരങ്ങളുൾപ്പെടെയുള്ളവർ രംഗത്തെത്തി. കോടതി നടപടിയെ ‘ആശ്വാസ’മെന്നാണ് നടി മിറ സൊർവിനൊ വിശേഷിപ്പിച്ചത്. എങ്കിലും ഗുരുതര കുറ്റങ്ങളിൽനിന്ന് അയാളെ കുറ്റമുക്തനാക്കിയ നടപടിയിൽ നിരാശയുണ്ട്. ഞങ്ങൾ ഒരുപാടുപേരുടെ ജീവിതത്തെയാണ് അയാൾ വേട്ടയാടിയതെന്നും മിറ പറഞ്ഞു. ലൈംഗികാതിക്രമ കേസുകളുമായി ബന്ധപ്പെട്ട നിയമങ്ങൾ ശക്തമാകേണ്ടതുണ്ടെന്ന് നടി റോസന്ന അർക്യുറ്റി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.