ലാപാസ്: ബൊളീവിയ ഇടക്കാല പ്രസിഡൻറി ജെനിൻ അനസിന് കോവിഡ് സ്ഥിരീകരിച്ചു. മന്ത്രിസഭയിലെ നാലുപേർക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. ഇവരിൽനിന്നാണ് പ്രസിഡൻറിന് രോഗം ബാധിച്ചതെന്നാണ് സൂചന.
താൻ കോവിഡ് പോസിറ്റീവാണെന്നും ഐസൊലേഷനിൽ പ്രവേശിക്കുകയാണെന്നും പ്രസിഡൻറ് ട്വീറ്റ് ചെയ്തു.
അമേരിക്കൻ രാജ്യങ്ങളിൽ രണ്ടാമത്തെ പ്രസിഡൻറിനാണ് രോഗം സ്ഥിരീകരിച്ചത്. നേരത്തേ ബ്രസീൽ പ്രസിഡൻറ് ജെയിർ ബോൽസനാരോക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. വെനസ്വേലയിലെ കോൺസ്റ്റിറ്റ്യൂഷനൽ അസംബ്ലി പ്രസിഡൻറ് ദിയോസ്ഡാഡോ കബെല്ലോക്കും കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു.
ബൊളീവിയയിൽ ഇതുവരെ 44000ത്തിൽ അധികം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1638പേർ മരിക്കുകയും ചെയ്തു. ലോകത്ത് ഏറ്റവും കൂടുതൽ രോഗബാധിതരുള്ള രണ്ടാമത്തെ രാജ്യമാണ് ബ്രസീൽ. ഇവിടെ 17,59,103 പേർക്ക് രോഗം സ്ഥിരീകരിച്ചു. 69,254 പേർ മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.