വാഷിങ്ടൺ: ഇന്ത്യക്ക് പിന്നാലെ ചൈനീസ് ആപുകൾ നിരോധിക്കാനൊരുങ്ങി അമേരിക്കയും. ടിക്ടോക് ഉൾപ്പെടെ ചൈനീസ് ആപുകൾ നിരോധിക്കുന്ന കാര്യം തീർച്ചയായും പരിശോധിക്കുകയാണെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ പറഞ്ഞു.
നേരത്തേ അമേരിക്കൻ ഭരണകൂടം ടിക്ടോകിെൻറ പ്രവർത്തനത്തിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ചെറുപ്പക്കാർ കൂടുതലായി ടിക്ടോകിനെ ഉപയോഗിക്കുന്നുവെന്നതാണ് യു.എസിനെ ഭയെപ്പടുത്തുന്ന കാര്യം. ചൈനയും വാവെയ് ടെക്നോളജീസും ലോകമെമ്പാടും സാേങ്കതിക നേട്ടങ്ങൾ കൈവരിച്ചുെകാണ്ടിരിക്കെ ട്രംപ് ഭരണകൂടത്തിെൻറ കാമ്പയിൻ ഉയർന്നുവന്നിരുന്നു. അമേരിക്കക്കെതിരെയുള്ള ചാര പ്രവര്‍ത്തനങ്ങള്‍ക്കുള്ള ചൈനയുടെ പ്രധാന ആയുധം വാവെയ് ആണെന്നാണ് അമേരിക്കയുടെ ആരോപണം.
ഇന്ത്യയുടെ പരമാധികാരം, അഖണ്ഡത, പ്രതിരോധം, സുരക്ഷ തുടങ്ങിയവക്ക് ഭീഷണിയുയർത്തുന്നതായി ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തിലാണ് 59 ആപ്പുകൾ ബ്ലോക്ക് ചെയ്യുന്നതെന്ന് കേന്ദ്ര സർക്കാർ വാർത്തകുറിപ്പിൽ വ്യക്തമാക്കിയിരുന്നു. കിഴക്കൻ ലഡാക്കിലെ ഗാൽവാനിലുണ്ടായ ചൈനീസ് ആക്രമണത്തിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചതിന് പിന്നാലെയായിരുന്നു തീരുമാനം. ഇതിനുപിന്നാലെ ആപ്പിളും ഗൂഗിളും സ്റ്റോറിൽനിന്ന് ഈ ആപുകൾ നീക്കം ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.