‘ഹൗഡി മോഡി’ക്ക് പകരം ‘ഹൗഡി ട്രംപ്’

അഹ്മദാബാദ്: ഇന്ത്യ സന്ദർശിക്കുന്ന യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് അഹ്മദാബ ാദിൽ മെഗാ ഇവൻറിൽ പങ്കെടുക്കുമെന്ന് റിപ്പോർട്ട്. ഈമാസം 24ന് അഹ്മദാബാദ് വിമാ നത്താവളത്തിൽ വന്നിറങ്ങുന്ന ട്രംപ് അവിടെ നിന്ന് സബർമതി ആശ്രമം വരെ പത്തു കി.മീ പ്രധാ നമന്ത്രി നരേന്ദ്ര മോദിക്കൊപ്പം റോഡ് ഷോ നടത്തും. ഗാന്ധിജിയുടെ ആശ്രമം സന്ദർശിച്ചശേഷം മോെട്ടര മേഖലയിൽ പണിത സർദാർ വല്ലഭായി പട്ടേൽ ക്രിക്കറ്റ് സ്റ്റേഡിയം മോദിക്കൊപ്പം ഉദ്ഘാടനം ചെയ്ത് ജനങ്ങളുമായി സംസാരിക്കും.

‘ഹൗഡി ട്രംപ്’എന്ന് പേരിട്ട ചടങ്ങിൽ ലക്ഷത്തോളം പേർ പങ്കെടുക്കുമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്. നേരത്തെ യു.എസ് സന്ദർശിച്ച മോദി അവിടെ നടത്തിയ ‘ഹൗഡി മോഡി’പരിപാടിയുടെ മാതൃകയിലാണ് ട്രംപിനുവേണ്ടി ഇത് തയാറാക്കുന്നത്. ഹൂസ്റ്റണിൽ നടന്ന ഹൗഡി മോഡിയിൽ 50,000 ഇന്ത്യൻ -അമേരിക്കൻ വംശജർ പങ്കെടുത്തിരുന്നു. മോട്ടെര സ്റ്റേഡിയത്തിന് 1.10 ലക്ഷം പേരെ ഉൾക്കൊള്ളാനാവുമെന്ന് പറയുന്നു.

നേരത്തെ ഇന്ത്യ സന്ദർശിച്ച ചൈനീസ് പ്രധാനമന്ത്രി ഷി ജിൻപിങ്, ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു എന്നിവർ ഇന്ത്യ സന്ദർശിച്ച വേളയിലും ഗാന്ധിജിയുടെ സബർമതി ആശ്രമം സന്ദർശിച്ചിരുന്നു. അതിനിടെ, ഡോണൾഡ് ട്രംപിനും ഭാര്യ മെലാനിയക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാഗതമാശംസിച്ചു. ജനാധിപത്യത്തോടും ബഹുസ്വരതയോടും ഇന്ത്യക്കും യു.എസിനും പൊതുവായ പ്രതിബദ്ധതയാണ് ഉള്ളതെന്ന് ഒരു പറ്റം ട്വീറ്റുകളിലൂടെ മോദി അറിയിച്ചു.

Tags:    
News Summary - 5 To 7 Million People From Airport To Stadium": Trump On Ahmedabad Visit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.