ഗൂഗിളിന്റെ ആൻഡ്രോയിഡിനെ മൊബൈൽ ലോകത്ത് വളരാൻ അവസരമൊരുക്കിയത് തൻെറ എക്കാലത്തെയും വലിയ മണ്ടത്തരമാണെന്ന് മൈക് രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ്.ആൻഡ്രോയിഡിൻെറ വിജയം മൈക്രോസോഫ്റ്റിന് 400 ബില്യൺ ഡോളറിൻെറ നഷ്ടമുണ്ടാക്കിയെന്ന ും അദ്ദേഹം ചൂണ്ടിക്കാട്ടി.
എക്കാലത്തെയും വലിയ അബദ്ധമാണിത്, ആപ്പിൾ ഇതര ഫോൺ പ്ലാറ്റ്ഫോമാണ് ആൻഡ്രോയിഡ്. മൈക്ര ോസോഫ്റ്റിന് സ്വാഭാവികമായും വിജയിക്കാമായിരുന്ന ഒന്നായിരുന്നു ആൻഡ്രോയിഡ് മേഖല. ആപ്പിൾ ഇതര ഓപ്പറേറ്റിംഗ് സിസ് റ്റത്തിന് കൃത്യമായി ഇടമുണ്ടായിരുന്നു. അതിന്റെ വില എന്താണ്? കമ്പനി ജിയിൽ നിന്ന് കമ്പനി എം ലേക്ക് 400 ബില്യൺ ഡോളർ മാറും. ഓഫീസ് പോലുള്ള ഉൽപ്പന്നങ്ങൾ മൈക്രോസോഫ്റ്റിന് വിജയം നേടാൻ സഹായിച്ചതായി ഗേറ്റ്സ് പറഞ്ഞു.
Android, iOS എന്നിവക്ക് സമാനമായ ഒാപറേറ്റിങ് സിസ്റ്റം വിൻഡോസ് മൊബൈലുകളിൽ ഉപയോഗിക്കുന്നതിന് മൈക്രോസോഫ്റ്റ് ശ്രമിച്ചിരുന്നു. 2010ൽ മൈക്രോസോഫ്റ്റ് വിൻഡോസ് ഫോൺ 7 എന്ന പേരിൽ ഇതിൻറെ ആദ്യ പതിപ്പ് പുറത്തിറക്കി. ജനപ്രിയമായ തേർഡ് പാർട്ടി അപ്ലിക്കേഷനുകൾ സ്വീകരിക്കുന്നതിലും ആൻഡ്രോയിഡിന് താഴെയായിരുന്നു വിൻഡോസിൻറെ സ്ഥാനം. ഈ വർഷം ആദ്യത്തിൽ വിൻഡോസ് 10 മൊബൈലിനുള്ള പിന്തുണ അവസാനിപ്പിക്കുമെന്ന് മൈക്രോസോഫ്റ്റ് പ്രഖ്യാപിക്കുകയും iOS അല്ലെങ്കിൽ Android ഫോണുകളിലേക്ക് മാറാൻ ഉപയോക്താക്കളോട് ആവശ്യപ്പെടുകയും ചെയ്തു.
ഉപയോക്താക്കളുടെ ഡാറ്റ കൈകാര്യം ചെയ്യുന്നതിൽ ഗൂഗ്ൾ വ്യാപകമായ വിമർശനങ്ങൾ നേരിടുന്ന സമയത്താണ് ബിൽഗേറ്റ്സിന്റെ അഭിപ്രായങ്ങൾ വരുന്നത്. ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ കമ്പനി അന്വേഷണം നേരിടുന്നുണ്ട്. ഈ വർഷം ആദ്യം യൂറോപ്യൻ യൂണിയൻ ഗൂഗ്ളിന് 1.68 ബില്യൺ ഡോളർ പിഴ ഈടാക്കിയിരുന്നു. എന്നിരുന്നാലും ലോകത്തിലെ ഏറ്റവും വലിയ മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റം ഗൂഗ്ളിൻെറ ആൻഡ്രോയിഡ് തന്നെയാണ്. ആൻഡ്രോയിഡിന് 75.27% മാർക്കറ്റ് ഷെയർ ഉണ്ട്, ആപ്പിളിന്റെ iOS ന് 22.74% ഷെയർ ആണുള്ളത്.
android, iOS എന്നിവയാണ് ഇപ്പോൾ ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന രണ്ട് മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾ. IOS ഐഫോണുകളിൽ പരിമിതപ്പെട്ടപ്പോൾ Android എല്ലാ സ്മാർട്ട്‌ഫോണുകളിലും പ്രവർത്തിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.