വാഷിങ്ടൺ: വിവരചോർച്ചയടക്കമുള്ള വിവാദങ്ങളിൽ ഉൾപ്പെട്ട ടെക് ഭീമൻ ഫേസ്ബുക്കിന് സാമ്പത്തിക വർഷത്തിെൻറ രണ്ടാം പാദത്തിൽ പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനായില്ല. വരുമാനം വർധിച്ച് 13.2 ബില്യൺ ഡോളറിലെത്തിയെങ്കിലും വാൾസ്ട്രീറ്റ് പ്രതീക്ഷിച്ച നേട്ടം ഫേസ്ബുക്കിന് ആവർത്തിക്കാനായില്ല. ഫേസ്ബുക്കിെൻറ വരുമാനം 13.3 ബില്യൺ ഡോളറിലെത്തുമെന്നായിരുന്നു വാൾസ്ട്രീറ്റ് പ്രതീക്ഷ. കഴിഞ്ഞ മൂന്ന് വർഷങ്ങളിലും വാൾസ്ട്രീറ്റിെൻറ പ്രതീക്ഷക്കൊത്ത പ്രകടനം ഫേസ്ബുക്ക് കാഴ്ചവെച്ചിരുന്നു.
42 ശതമാനമാണ് ഫേസ്ബുക്കിെൻറ വരുമാന വർധന. മൊബൈൽ പരസ്യത്തിലുടെയുള്ള ഫേസ്ബുക്കിെൻറ വരുമാനത്തിലും വർധനയുണ്ടായിട്ടുണ്ട്. വരുമാന വർധനക്കിടയിലും ഫേസ്ബുക്കിെൻറ ഒാഹരി വില കുറയുകയാണ്. കമ്പനിയുടെ ഒാഹരി വില 20 ശതമാനമാണ് കുറഞ്ഞത്. ഒാഹരി വില കുറഞ്ഞതിലുടെ സി.ഇ.ഒ മാർക്ക് സക്കർബർഗിന് 16.8 ബില്യൺ ഡോളർ നഷ്ടം വന്നിരുന്നു.
വിവരചോർച്ചയെ കുറിച്ചുള്ള വാർത്തകൾ ഫേസ്ബുക്കിന് തിരിച്ചടിയായിട്ടുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്. ന്യൂസ് ഫീഡിൽ ഫേസ്ബുക്ക് നടപ്പാക്കിയ മാറ്റങ്ങളും കമ്പനിയെ പ്രതികൂലമായി ബാധിക്കുകയായിരുന്നുവെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.