സാൻഫ്രാൻസിസ്കോ: ന്യൂസ് ഫീഡുകളെ രണ്ടാക്കി വേർതിരിച്ച് ഉപയോക്താകൾക്ക് നൽകാനുളള ശ്രമം ഫേസ്ബുക്ക് ഉപക്ഷേിച്ചു. ആറ് രാജ്യങ്ങളിൽ നടത്തിയ പരീക്ഷണം പരാജയമായതിനെ തുടർന്നാണ് ഫേസ്ബുക്ക് പുതിയ സംവിധാനത്തിൽ നിന്ന് പിൻമാറിയത്. സുഹൃത്തുക്കളുടെ ചിത്രങ്ങൾ, വിഡിയോകൾ, കുറിപ്പുകൾ എന്നിവക്ക് മാത്രമായി ഒരു ന്യൂസ് ഫീഡും പേജുകൾ, ഗ്രൂപ്പുകൾ എന്നിവടങ്ങളിൽ നിന്നുള്ള പോസ്റ്റുകൾക്ക് എക്സ്പ്ലോർ ഫീഡുമാണ് ഫേസ്ബുക്ക് അവതരിപ്പിച്ചത്. എന്നാൽ ഇത് രണ്ടും പരാജയപ്പെടുകയായിരുന്നു.
എന്നാൽ, മാറ്റം നടപ്പിലായതോടെ ഉപയോക്താകൾക്ക് ലൈക്ക് ചെയ്ത് പേജുകളിൽ നിന്ന് പോലും ന്യൂസ് ഫീഡുകൾ ലഭിക്കാതെയായി. ഇതോടെ ലക്ഷങ്ങൾ ലൈക്കുകൾ പേജുകളുടെ റീച്ച് കുത്തനെ കുറഞ്ഞു. വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിമർശനങ്ങൾ ശക്തമാവുന്നതിനിടെയാണ് ഫീഡുകളെ രണ്ടാക്കാനുള്ള തീരുമാനത്തിൽ നിന്ന് ഫേസ്ബുക്ക് പിൻമാറി.
ബോളീവിയ, കംബോഡിയ, ഗ്വാട്ടിമല, സെർബിയ, സ്ലോവാക്യ, ശ്രീലങ്ക എന്നിങ്ങനെ ആറ് രാജ്യങ്ങിളിലാണ് ന്യൂസ് ഫീഡ് വിഭജനം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയത്. എന്നാൽ, പുതിയ നീക്കം കമ്പനിക്ക് പ്രതിസന്ധിയാകുമെന്ന് കണ്ടാണ് പുതിയ പരീക്ഷണം ഫേസ്ബുക്ക് ഉപേക്ഷിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.