ജനങ്ങളുടെ വിവരങ്ങൾ പരിരക്ഷിക്കുക എന്നത് ഫേസ്ബുക്ക് ചെയ്യുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. കേംബ്രിഡ്ജ് അനലിറ്റിക്കയുമായി എന്താണോ സംഭവിച്ചത് അത് ഫെയ്സ്ബുക്കിൻെറ വിശ്വാസ്യതക്ക് ഇടിവുണ്ടാക്കി. ഞങ്ങളുടെ പ്ലാറ്റ്ഫോമിന്റെ ഭാവിക്കായി ചില പ്രധാന നടപടികൾ ഞങ്ങൾ പ്രഖ്യാപിക്കുന്നു. ഭാവിയിൽ ദുരുപയോഗം തടയാനും സംരക്ഷണം നൽകാനും ഈ നടപടികൾ സഹായിക്കും.
1. ഞങ്ങളുടെ പ്ലാറ്റ്ഫോം അവലോകനം ചെയ്യും
വളരെയധികം വിവരങ്ങൾ ആക്സസ് ചെയ്ത എല്ലാ അപ്ലിക്കേഷനുകളും ഞങ്ങൾ അന്വേഷിക്കും, ഒപ്പം ഏതെങ്കിലും അപ്ലിക്കേഷനുകളുടെ സംശയകരമായ പ്രവർത്തനം കണ്ടാൽ ഞങ്ങൾ പൂർണ്ണമായി ഓഡിറ്റ് നടത്തും. വ്യക്തിപര വിവരങ്ങൾ ദുരുപയോഗം ചെയ്യുന്ന ഡവലപ്പർമാരെ കണ്ടെത്തുകയും ഞങ്ങളുടെ പ്ലാറ്റ്ഫോമിൽ നിന്ന് അവരെ നിരോധിക്കുകയും ചെയ്യും.
2. ഡാറ്റ ദുരുപയോഗം സംബന്ധിച്ച് ആളുകളോട് പറയുക.
തങ്ങളുടെ ഡാറ്റ ദുരുപയോഗം ചെയ്ത അപ്ലിക്കേഷനുകളാൽ ബാധിക്കപ്പെട്ട ആളുകളോട് ഞങ്ങൾ പറയും. “thisisyourdigitallife.” വഴി അവരുടെ ഡാറ്റ ആക്സസ്സുചെയ്തിട്ടുണ്ടോ എന്ന് ആളുകൾക്ക് അറിയാൻ കഴിയും. ഡാറ്റ ദുരുപയോഗം ചെയ്യുന്ന അപ്ലിക്കേഷൻ നീക്കംചെയ്താൽ അത് ഉപയോഗിക്കുന്ന എല്ലാവരെയും അറിയിക്കും.
3.ഉപയോഗിക്കാത്ത അപ്ലിക്കേഷനുകളുടെ ആക്സസ് റദ്ദാക്കും
ഒരാൾ കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ ഒരു ആപ്ലിക്കേഷൻ ഉപയോഗിച്ചിട്ടില്ലെങ്കിൽ, അവയുടെ വിവരങ്ങളിലേക്ക് ആപ്ലിക്കേഷനുള്ള ആക്സസ് ഞങ്ങൾ റദ്ദാക്കും.
4. ഫേസ്ബുക്ക് പ്രവേശനം നിയന്ത്രിക്കുക
ഫേസ്ബുക്കിലുള്ള ആപുകളുടെ ലോഗിൻ ഡാറ്റ നിയന്ത്രിക്കും. ആപുകളുടെ റിവ്യൂ ഇല്ലാതെ ലഭ്യമാകുന്ന ഉപയോക്താക്കളുടെ വിവരങ്ങൾ നിയന്ത്രിക്കും. പേര്, പ്രൊഫൈൽ ഫോേട്ടാ, ഇമെയിൽ അഡ്രസ്സ് തുടങ്ങിയ വിവരങ്ങൾ മാത്രമാവും ആപുകൾക്ക് ലഭ്യമാവും. കൂടുതൽ വിവരങ്ങൾ ലഭ്യമാവണമെങ്കിൽ ആപിെൻറ റിവ്യൂ അനുസരിച്ചാവും അത് ലഭിക്കുക. ഇതിന് ഫേസ്ബുക്കിെൻറ അനുമതിയും ആവശ്യമാണ്.
5. അപ്ലിക്കേഷനുകൾ നിയന്ത്രിക്കുന്നതിന് ആളുകളെ പ്രോത്സാഹിപ്പിക്കും
ഞങ്ങളുടെ ഉപഭോക്താക്കളുടെ അക്കൗണ്ടുകൾ എതൊക്കെ അപ്ലിക്കേഷനുകൾ ആക്സസ് ചെയ്തെന്ന് കാണിക്കും. ആ അപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നതിന് അവർ എന്ത് ഡാറ്റയാണ് അനുവദിച്ചിട്ടുള്ളതെന്നും കാണിക്കും. ഈ തെരഞ്ഞെടുപ്പുകൾ കൂടുതൽ എളുപ്പത്തിൽ കൈകാര്യം ചെയ്യും.
6. വീഴ്ചകൾ ചൂണ്ടിക്കാണിക്കുന്നവർക്ക് പ്രോത്സാഹനം
വരും ആഴ്ചകളിൽ ഫേസ് ബുക്കിന്റെ ബഗ്ഗ് പ്രോഗ്രാം ഞങ്ങൾ വ്യാപകമാകും. ആപ്ലിക്കേഷനുകൾ ഡവലപ്പർമാർ ദുരുപയോഗം ചെയ്യുന്നതായി ആളുകൾക്ക് റിപ്പോർട്ട് ചെയ്യാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.