ബ്ലുവെയ്ൽ ചലഞ്ചിെൻറ ഇന്ത്യയിെല ആദ്യ ഇര മുംബൈയിൽ നിന്ന്

മുംബൈ: മരണം മണക്കുന്ന ബ്ലൂവെയില്‍ ചലഞ്ച് ഗെയിെൻറ ഇന്ത്യയിെല ആദ്യ ഇര മുംബൈ സ്വദേശി മൻപ്രീത് സിങ്. കഴിഞ്ഞ ശനിയാഴ്ച കിഴക്കന്‍ അന്ധേരിയിലെ കെട്ടിടത്തിെൻറ അഞ്ചാം നിലയില്‍ നിന്ന് ചാടി 14 വയസുകാരനായ മന്‍പ്രീത് സിങ്ങ് മരിച്ചിരുന്നു. ദുരൂഹമായ ഇൗ മരണം ബ്ലൂവെയ്ൽ ചലഞ്ചുമായി ബന്ധപ്പെട്ടതാെണന്നാണ് െപാലീസ് നൽകുന്ന റിപ്പോർട്ട്. 

ബ്ലൂവെയില്‍ ചലഞ്ചുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ആത്മഹത്യയാണ് മന്‍പ്രീതിേൻറത്. ആത്മഹത്യക്ക് മറ്റു കാരണങ്ങളൊന്നും മാതാപിതാക്കൾക് അറിയില്ല. മൊബൈൽ ഫോണിൽ നിന്നും മറ്റ് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് പറയുന്നു. എന്നാൽ തിങ്കളാഴ്ച മുതൽ സ്ളകൂളിൽ വരില്ലെന്ന് മൻപ്രീത് പറഞ്ഞിരുന്നെന്ന് സുഹൃത്തുക്കൾ അറിയിക്കുന്നു. എന്നാല്‍ അത് തമാശയായി കരുതി അവര്‍ അവഗണിക്കുകയായിരുന്നു. ബ്ലുവെയ്ൽ ചലഞ്ച് ഗെയിം കളിക്കുന്ന കാര്യം സുഹൃത്തുക്കൾക്കറിയാമായിരുന്നെന്നും െപാലീസ് പറയുന്നു.

മന്‍പ്രീത് വീഡിയോ ഗെയിമുകള്‍ക്ക് അടിമയായിരുന്നുവെന്ന് മറ്റ് വിദ്യാര്‍ഥികള്‍ പറഞ്ഞതായി സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി. ക്ലാസില്‍ നന്നായി പെരുമാറിയിരുന്ന മന്‍പ്രീത് മിടുക്കനായ വിദ്യാര്‍ഥിയുമായിരുന്നു. എന്നാൽ ബ്ലൂവെയ്ൽ ഗെയിം കളിക്കുന്ന കാര്യം അറിഞ്ഞിരുന്നില്ലെന്ന് അധ്യാപകർ പറഞ്ഞു. 

ഒാൺെലെൻ സാമൂഹിക മാധ്യമങ്ങൾ വഴി കളിക്കുന്ന ഇൗ ഗെയിം കൗമാരക്കാരെ സ്വയം മരിക്കുന്നതിന് നിർബന്ധിപ്പിക്കുന്നതാണ്. 50 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാകുന്ന ഈ ഗെയിം പ്ലേസ്റ്റോറിലോ ആപ്പ് സ്റ്റോറുകളിലോ ലഭിക്കില്ല. ഓണ്‍ലൈനായി കളിക്കുന്നതാണ് വ്യാപകമായ രീതി. 

ആത്മഹത്യ, മരണം തുടങ്ങിയ ഒരു വിവരങ്ങളും ഇല്ലാതെയാണ് ഗെയിം തുടങ്ങുക. തീര്‍ത്തും ആവേശം നിറക്കുന്ന ഒരു ഗെയിം മാത്രമായി മുന്നിലെത്തുന്ന ഇൗ ഗെയിം കളിക്കാൻ ഫോൺ നമ്പറും ഇ-മെയിൽ വിലാസവും നൽകണം. മെയിലുകൾ വഴി കളിക്കുന്നവരുമായി മാനസിക ബന്ധം ഉണ്ടാക്കി എടുക്കുന്ന അഡ്മിൻ കളിയുടെ ആദ്യ ഘട്ടങ്ങളില്‍ മുറിയില്‍ തനിച്ചിരുന്ന് ഹൊറര്‍ സിനിമകള്‍ കാണുന്ന ചിത്രം അപ് ലോഡ് ചെയ്യാന്‍ ആവശ്യപ്പെടും. തുടര്‍ന്ന് ശരീരത്തില്‍ മുറിവുകള്‍ ഉണ്ടാക്കിയതിെൻറ ദൃശ്യങ്ങള്‍ അപ്ലോഡ് ചെയ്യണം. 

ഒടുവില്‍ അമ്പതാം ദിവസം ഗെയിം അഡ്മിെൻറ നിയന്ത്രണത്തിലായ യുവാക്കളോട് ആത്മഹത്യ ചെയ്ത് ഗെയിമിൽ വിജയിക്കാൻ നിര്‍ദ്ദേശം നല്‍കുകയും അത് അവര്‍ അനുസരിക്കുന്ന അവസ്ഥയില്‍ എത്തുകയും ചെയ്യുന്നു.  റഷ്യ, ബ്രിട്ടണ്‍ തുടങ്ങിയ രാജ്യങ്ങളില്‍ 100ല്‍ അധികം കുട്ടികള്‍ ഗെയിമിന് അടിപ്പെട്ട് ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
 

Tags:    
News Summary - blue whale challenge in india - india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.