മുംബൈ/കൊൽക്കത്ത: കൗമാര ലോകകപ്പിൽ ഒാൾ യൂറോപ്യൻ ഫൈനൽ. അണ്ടർ 17 ലോകകപ്പിെൻറ കലാശക്കളിയിൽ ഇംഗ്ലണ്ടും സ്പെയിനും കൊമ്പുകോർക്കും. ബുധനാഴ്ച നടന്ന സെമിഫൈനൽ മത്സരങ്ങളിൽ ഇംഗ്ലണ്ട് ലാറ്റിനമേരിക്കൻ കരുത്തരായ ബ്രസീലിനെ 3-1ന് മറികടന്നപ്പോൾ അതേ മാർജിന്‍ ആഫ്രിക്കൻ പ്രതിനിധികളായ മാലിയെ കീഴടക്കിയായിരുന്നു സ്പെയിനിെൻറ മുന്നേറ്റം.
കൊൽക്കത്ത സാൾട്ട്ലേക്ക് സ്േറ്റഡിയത്തിൽ നടന്ന ആദ്യ സെമിയിൽ സ്ട്രൈക്കർ റിയാൻ ബ്രൂസ്റ്ററിെൻറ ഹാട്രിക്കാണ് ഇംഗ്ലണ്ടിന് കരുത്തായത്. വെസ്ലിയാണ് ബ്രസീലിെൻറ ആശ്വാസ ഗോൾ നേടിയത്. കഴിഞ്ഞ കളിയിലും ഹാട്രിക് നേടിയിരുന്ന ബ്രുസ്റ്ററിന് ഇതോടെ ടൂർണമെൻറിൽ ഏഴ് ഗോളുകളായി. മുംബൈ ഡി.വൈ. പാട്ടീൽ മൈതാനത്ത് അരങ്ങേറിയ രണ്ടാം സെമിയിൽ സ്റ്റാർ സ്ട്രൈക്കർ ആബേൽ റൂയിസിെൻറ ഇരട്ട ഗോളുകളാണ് സ്പെയിനിന് വിജയം സമ്മാനിച്ചത്. ഫെറാൻ ടോറസ് ഒരു ഗോൾ നേടി. ലെസാനെ എൻഡായെയാണ് മാലിയുടെ ആശ്വാസ ഗോൾ നേടിയത്. റുയിസിനും എൻഡായെക്കും ടൂർണമെൻറിൽ ആറ് ഗോളുകളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.