കൊൽക്കത്ത: ബെലോ ഹൊറിസോണ്ടെ സ്റ്റേഡിയത്തിൽ ജ്യേഷ്ഠന്മാരെ 7-1ന് നാണംകെടുത്തിയ ജർമനിയെ ബ്രണ്ണറിനും സംഘത്തിനും നന്നായി അറിയാം. അണ്ടർ 17 ലോകകപ്പ് ക്വാർട്ടറിൽ ജർമനി എതിരാളികളായെത്തുേമ്പാൾ, ആ കണക്കുകൾ ഏറ്റെടുത്ത് തീർക്കാനൊരുങ്ങുകയാണ് മഞ്ഞപ്പടയുടെ കൗമാരസംഘം. യൂറോപ്യൻ ഫുട്ബാളിെൻറ പര്യായമായിമാറിയ ജർമനിയും ലാറ്റിനമേരിക്കൻ ആക്രമണവീര്യമൊളിപ്പിച്ച മുന്നേറ്റവുമായി ബ്രസീലും കൗമാര ലോകകപ്പിൽ ഏറ്റുമുട്ടാനൊരുങ്ങുേമ്പാൾ, കൊൽക്കത്തയിലെ സാൾട്ട്ലേക് സ്റ്റേഡിയം ഇന്ന് ആവേശത്തിെൻറ ഉച്ചിയിലെത്തും. രാത്രി എട്ടുമണിക്കാണ് ഇരുവരും സെമിയിലേക്ക് കണ്ണുംനട്ട് പോരിനിറങ്ങുന്നത്.
ഗ്രൂപ്പ് ചാമ്പ്യന്മാരായി തോൽക്കാതെയാണ് ടൂർണമെൻറിൽ ബ്രസീലിെൻറ കുതിപ്പ്. പ്രീക്വാർട്ടറിൽ ഹോണ്ടുറസിനെ 3-0ത്തിന് തോൽപിച്ചാണ് ക്വാർട്ടിറിലേക്ക് കുതിച്ചത്. ആദ്യ മത്സരത്തിൽ ഇറാനോട് 4-0ത്തിെൻറ അപ്രതീക്ഷിത തോൽവിയേറ്റുവാങ്ങിയതായിരുന്നു ജർമനിയുടെ തുടക്കമെങ്കിലും പിന്നീട് പിഴവ് തിരുത്തിയായിരുന്നു പ്രയാണം. പ്രീക്വാർട്ടറിൽ ലാറ്റിനമേരിക്കൻ കരുത്തരായ കൊളംബിയയെ 4-0ത്തിന് തകർത്തു. നാലുഗോളുമായി തിളങ്ങിയിരിക്കുന്ന യാൻ ഫീറ്റെ ആർപ്പിലാണ് ജർമനിയുടെ പ്രതീക്ഷ മുഴുവൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.