ഗുവാഹതി: വൻകരകളുടെ പോരിൽ അമേരിക്കയെ തോൽപിച്ച് ഇംഗ്ലണ്ടും ആഫ്രിക്കൻ പോരാട്ടത്തിൽ ഘാനയെ അട്ടിമറിച്ച് മാലിയും അണ്ടർ 17 ലോകകപ്പ് സെമിയിൽ. ആവേശം നിറഞ്ഞുനിന്ന ഗോവയിലെ മത്സരത്തിൽ അമേരിക്കയെ 4-1ന് തകർത്തുവിട്ടാണ് സ്റ്റീവ് കൂപ്പറിെൻറ സംഘം അവസാന നാലിലേക്ക് കുതിച്ചത്. മുൻ ചാമ്പ്യന്മാരായ ഘാനക്കെതിരെ 2-1നാണ് മാലിയുടെ ജയം.
ഹാട്രിക് നേടിയും ഒരു ഗോളിന് വഴിയൊരുക്കിയും കളിവരുതിയിലാക്കിയ ലിവർപൂൾ അണ്ടർ 23 താരം റിയാൻ ബ്രൂസ്റ്ററാണ് ഇംഗ്ലീഷ് പടയുടെ വിജയശിൽപി. 11, 14 മിനിറ്റിൽ ഗോൾ നേടിയ ബ്രൂസ്റ്റർ 64ാം മിനിറ്റിൽ ഗിബ്സ് വൈറ്റിന് മികച്ച നീക്കത്തിലൂടെ വലകുലുക്കാൻ അവസരം നൽകുകയും ചെയ്തു. ഇടക്ക് ജോഷ്വാ സർജൻറിലൂടെ(72) അമേരിക്ക തിരിച്ചുവരാൻ ഒരുങ്ങിയെങ്കിലും വിജയം കണ്ടില്ല. ഒടുവിൽ 96ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയും വലയിെലത്തിച്ച് ബ്രൂസ്റ്റർ കളിയിലെ താരമായി. ആധികാരിക ജയത്തോടെ ഇംഗ്ലണ്ട് സെമിയിലേക്കും.
മഴയിൽകുതിർന്ന ആദ്യ ക്വാർട്ടറിൽ ഘാനയെ 2-1ന് തോൽപിച്ചാണ് മാലിയുടെ കുതിപ്പ് . ഹാഡ്ജി െഡ്രമെ, ഡിമോസ ട്രോറ എന്നിവരുടെ ഗോളിലായിരുന്നു ഘാനയുടെ പോരാട്ടം അവസാനിച്ചത്. കൊച്ചിയിൽ ഇന്ന് നടക്കുന്ന സ്പെയിൻ-ഇറാൻ മത്സരത്തിലെ വിജയികളായിരിക്കും സെമിയിൽ മാലിയുടെ എതിരാളി.
ടൂർണമെൻറിലെ മികച്ച ആക്രമണനിരയെന്ന പേര് മാലി ക്വാർട്ടറിലും തുടക്കംമുതേല തെറ്റിച്ചിരുന്നില്ല.
ഘാനക്കെതിരെ ആക്രമിച്ചു കളിച്ച് അധികം വൈകാതെതന്നെ ലക്ഷ്യം കണ്ടു. ഹാഡ്ജി െഡ്രെമയുടെ മികവുറ്റ ഫിനിഷിങ്ങിലാണ്(15ാം മിനിറ്റ്) ഘാന ഞെട്ടിയത്. രണ്ടാം പകുതിയൽ ഗോളിയുടെ പിഴവ് മാലിയുടെ ലീഡുയർത്തി. അഡ്വാൻസ്ചെയ്തുവന്ന ഗോളിക്കുമുകളിലൂടെ ഡിമോസ ട്രോറയുടെ മനോഹര ഫിനിഷിങ്. സ്കോർ 2-0. 70ാം മിനിറ്റിൽ ഘാനക്ക് ലഭിച്ച പെനാൽറ്റി ഖുദ്സ് മുഹമ്മദ് ഗോളാക്കിയതോടെ കളി വീണ്ടും മുറുകി. എന്നാൽ, ജയിക്കാനുറച്ച് വന്ന മാലി സർവതന്ത്രങ്ങളുമായി ഘാനയെ പൂട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.