മുംബൈ: ആഫ്രിക്കൻ പോരിൽ ശക്തർ ഘാന തന്നെ. ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് നവാഗതരായ നൈജറിനെ വീഴ്ത്തി ശക്തി തെളിയിച്ച ഘാന അണ്ടർ 17 ലോകകപ്പിെൻറ ക്വാർട്ടർ ഫൈനലിൽ കടന്നു. ഇനി അടുത്ത എതിരാളിയും സ്വന്തം ഭൂഖണ്ഡക്കാരായ മാലിയെയാണ് നേരിടേണ്ടത്. ശനിയാഴ്ച ഗുവാഹതിയിലാണ് മത്സരം. പെനാൽറ്റിയിലൂടെ എറിക് െഎയ്യ (ഇഞ്ചുറി ടൈം), ഉശിരൻ ഷോട്ടിലൂടെ റിച്ചാർഡ് ഡാൻസൊ (90) എന്നിവരാണ് ഘാനയുടെ മാനം കാത്തത്.
കളിയിലുടനീളം ആധിപത്യം സ്ഥാപിച്ച ഘാന, നൈജറിെൻറ പ്രതിരോധക്കാരൻ ഇബ്രാഹിം നമതയോടും ഗോൾ വല കാത്ത ഖാലിദ് ലവലിയോടും മല്ലടിച്ചാണ് ജയം സ്വന്തമാക്കിയത്. നിരവധി തവണ ഗോൾമുഖത്തേക്ക് കുതിച്ച ‘ബ്ലാക് സ്റ്റാർ’ ഏഴ് തവണ ലക്ഷ്യത്തിലേക്ക് പന്ത് പായിച്ചു. എന്നാൽ, നൈജർ ഗോളി ഖാലിദിെൻറ ജാഗ്രതയെ മറികടക്കാനവർക്കായില്ല. ഒരു പെനാൽറ്റി ഉൾപ്പെടെ അഞ്ച് സേവുകൾ.
ആദ്യ പകുതിയിലെ ഇൻജുറി ടൈമിെൻറ നാലാം മിനിറ്റിൽ പെനാൽറ്റി ബോക്സിനകത്ത് എറിക് െഎയ്യയെ വീഴ്ത്തിയതിന് വിധിച്ച പെനാൽറ്റിയിലൂടെയാണ് ആദ്യ ഗോളിെൻറ പിറവി. എറിക് പന്ത് വലയിലാക്കി (1-0). എന്നാൽ, 84ാം മിനിറ്റിൽ ഇമ്മാനുവേൽ ടോക്കുവിനെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി എറികിന് മുതലാക്കാനായില്ല. നൈജർ ഗോളി അത് തട്ടിത്തെറിപ്പിച്ചു. ടോക്കുവിന് പകരക്കാരനായി ഇറങ്ങി മിനിറ്റുകൾക്കകം ഡാൻസൊ ഘാനയുടെ ലീഡ് ഉയർത്തി. ഇദ്രീസ് നൽകിയ പാസിൽ 35 വാര അകലെ നിന്ന് ഡാൻസൊ തൊടുത്ത പന്ത് നൈജറിെൻറ വല വീണ്ടും കുലുക്കി (2-0).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.