ന്യൂഡൽഹി: രണ്ടു പതിറ്റാണ്ട് അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷെൻറ (എ.െഎ.എഫ്.എഫ്) തലപ്പത്ത് നിറഞ്ഞുനിന്ന പ്രിയരഞ്ജൻ ദാസ് മുൻഷിക്ക് ഇന്ത്യൻ ഫുട്ബാൾ ലോകത്തിെൻറ പ്രണാമം. 1989ൽ കെ. സിയാവുദ്ദീെൻറ പിൻഗാമിയായി ഫെഡറേഷൻ അധ്യക്ഷനായ ദാസ് മുൻഷി 19 വർഷം ആ സ്ഥാനത്ത് തുടർന്നു. 2008ൽ അസുഖബാധിതനായി കോമയിലാവുന്നതുവരെ അദ്ദേഹം തന്നെയായിരുന്നു ഇന്ത്യൻ ഫുട്ബാൾ ഭരണരംഗത്തെ അവസാനവാക്ക്.
1996ൽ േദശീയ ഫുട്ബാൾ ലീഗിന് തുടക്കമിട്ടതായിരുന്നു ദാസ് മുൻഷിയുടെ ഭരണകാലത്തെ പ്രധാന നേട്ടം. 2006 ലോകകപ്പിൽ ഒാസ്ട്രിയ^ക്രൊയേഷ്യ മത്സരത്തിെൻറ മാച്ച് കമീഷണറായി നിയോഗിക്കപ്പെട്ട അദ്ദേഹം ആ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരനുമായി. ഏറെക്കാലം ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗവുമായിരുന്നു ദാസ് മുൻഷി.
‘‘ഇന്ത്യൻ ഫുട്ബാളിന് ദാസ് മുൻഷി നൽകിയ സംഭാവനകൾ അവിസ്മരണീയമാണ്. അദ്ദേഹം പാകിയ അടിത്തറയിലാണ് ഇന്ന് ഇന്ത്യൻ ഫുട്ബാളിെൻറ വളർച്ച’’ ^എ.െഎ.എഫ്.എഫ് വൈസ് പ്രസിഡൻറ് സുബ്രത ദത്ത പറഞ്ഞു. ഇന്ത്യൻ ഫുട്ബാളിന് പ്രഫഷനൽ മുഖം നൽകിയ ഭരണാധികാരിയായിരുന്നു ദാസ് മുൻഷിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘‘രക്തത്തിൽ ഫുട്ബാൾ അലിഞ്ഞുചേർന്ന സംഘാടകനായിരുന്നു ദാസ് മുൻഷിയെന്ന് മുൻ നായകൻ ബൈച്യുങ് ബൂട്ടിയ അഭിപ്രായപ്പെട്ടു. ഫുട്ബാളിനോട് അദ്ദേഹത്തിനുള്ള ഇഷ്ടവും കാണിച്ച ആത്മാർഥതയും അസൂയാവഹമായിരുന്നുവെന്നും ബൂട്ടിയ പറഞ്ഞു.
‘‘ദാസ് മുൻഷിയുടെ വിയോഗം ഇന്ത്യൻ ഫുട്ബാളിന് വലിയ നഷ്ടമാണ്. ദേശീയ ലീഗ് കൊണ്ടുവന്നതും മത്സരങ്ങൾ സംപ്രേഷണം ചെയ്യാൻ സ്വകാര്യ ചാനലുകൾക്ക് അനുമതി നൽകിയതും അദ്ദേഹം ഇന്ത്യൻ ഫുട്ബാളിന് നൽകിയ മികച്ച സംഭാവനകളാണ്’’ -െഎ.എം. വിജയൻ അനുസ്മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.