അവസാന നിമിഷം പെനാൽറ്റി; ബാഴ്സയെ മെസ്സി കാത്തു

മഡ്രിഡ്: ചാമ്പ്യൻസ് ലീഗിൽ പി.എസ്.ജിയോട് 4-0ന് തോറ്റതിെൻറ ആഘാതത്തിൽനിന്ന് ബാഴ്സ ഇനിയും വിെട്ടഴുന്നേറ്റിട്ടില്ല. ലാ ലിഗ പട്ടികയിൽ 17ാമത് നിൽക്കുന്ന ദുർബലരായ ലെഗാനസിനെതിരെ കഷ്ടിച്ചു ജയിച്ചുകയറാനായിരുന്നു കൊലകൊമ്പന്മാരായ ബാഴ്സയുടെ വിധി. അതും അവസാന നിമിഷം വരെ സമനിലയിൽ നിന്നശേഷം വീണുകിട്ടിയ പെനാൽറ്റിയുടെ ആനുകൂല്യത്തിൽ. രണ്ടു േഗാളും വലയിലാക്കി ഒരിക്കൽകൂടി ലയണൽ മെസ്സി ബാഴ്സയുടെ രക്ഷകനായി.

കളി തുടങ്ങി നാലാം മിനിറ്റിൽ  വല കുലുക്കിയ മെസ്സി ലെഗാനസിനെ ബാഴ്സ ഗോളിൽ മുക്കിക്കൊല്ലുമെന്നു കരുതിയതാണ്. പക്ഷേ, 19ാം മിനിറ്റിൽ ഉനയ് ലോപസിലൂടെ ലെഗാനസ് തിരിച്ചടിച്ചപ്പോൾ ബാഴ്സ തളർന്നുപോയി. കളി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ പെനാൽറ്റി ഏരിയക്കുള്ളിൽ നെയ്മറെ വീഴ്ത്തിയതിന് കിട്ടിയ കിക്ക് മെസ്സി തന്നെ വലയിലാക്കുകയായിരുന്നു.

Tags:    
News Summary - Lionel Messi saves Barcelona

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.