സോഫിയ: ഫുട്ബാൾ ലോകത്തെ നാണിപ്പിച്ച് ബൾഗേറിയൻ ആരാധകക്കൂട്ടത്തിെൻറ വംശീയ ഭ്രാന്ത്. യൂറോകപ്പ് യോഗ്യതാ റൗണ്ടിൽ ഇംഗ്ലണ്ട് ആറ് ഗോളടിച്ച് ജയിച്ചതിനെക്കാൾ ഫുട്ബാൾ ലോകം കഴിഞ്ഞ പകൽ ചർച്ച ചെയ്തത് സോഫിയ നാഷനൽ സ്റ്റേഡിയത്തിെൻറ ഒരു ഗാലറിയിൽ നിറഞ്ഞ കറുത്ത കുപ്പായക്കാരായ ആരാധകരുടെ പേക്കൂത്തുകളായിരുന്നു. ഫിഫയുടെ വംശീയവിരുദ്ധ മുദ്രാവാക്യമായ ‘റെസ്പെക്ടിന്’ പകരം ‘നോ റെസ്പെക്ട്’ എന്നെഴുതിയ ബാനറും കുരങ്ങിെൻറ ചിത്രം പതിച്ച ടീ ഷർട്ടുകളും, നാസി സല്യൂട്ടുമായി പരസ്യമായി രംഗത്തിറങ്ങിയവർ ഫുട്ബാളിനെതന്നെ നാണംകെടുത്തി. കളിയുടെ ആദ്യ മിനിറ്റ് മുതൽ ഇംഗ്ലണ്ട് ടീമിലെ കറുത്ത വംശജരായ താരങ്ങളെ ലക്ഷ്യമിട്ട് തുടങ്ങിയ വംശീയാധിക്ഷേപങ്ങൾ അതിരുവിട്ടപ്പോൾ റഫറിക്ക് കളി നിർത്തിവെക്കേണ്ടി വന്നു. കുരങ്ങന്മാർ കളിക്കേണ്ട, രാജ്യം വിടുക തുടങ്ങിയ വാക്കുകൾ ഉപയോഗിച്ചായിരുന്നു ഗാലറിയിൽ വംശീയ ഭ്രാന്ത് നിറഞ്ഞാടിയത്. ഒടുവിൽ ക്രൊയേഷ്യൻ റഫറി ഇവാൻ ബെബെക്കിന് മൈക്കിലൂടെ കളി നിർത്തിവെക്കുമെന്ന് വിളിച്ചുപറയേണ്ടതായും വന്നു.
അരങ്ങേറ്റ മത്സരത്തിനിറങ്ങിയ ഇംഗ്ലണ്ടിെൻറ ടിറോൺ മിങ്സ് ആയിരുന്നു കാണികളുടെ പ്രധാന ഇര. 26കാരെൻറ ബൂട്ടിൽ പന്ത് കുരുങ്ങുേമ്പാഴെല്ലാം അവർ കുരങ്ങിെൻറ ശബ്ദമുണ്ടാക്കി. സഹികെട്ട ഇംഗ്ലീഷ് ടീം അംഗങ്ങളും കോച്ച് ഗാരെത് സൗത് ഗെയ്റ്റും ആദ്യ പകുതിയുടെ ഇടവേളയിൽ കളി ബഹിഷ്കരിക്കാമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. പിന്നീട് മിങ്ങിനായി കളിച്ച ഇംഗ്ലണ്ട് മറുപടിയില്ലാത്ത ആറ് ഗോൾകൊണ്ട് വംശീയ ഭ്രാന്തിന് മറുപടി നൽകി.
മാർകസ് റാഷ്ഫോഡാണ് (ഏഴാം മിനിറ്റ്) ഗോൾ വേട്ടക്ക് തുടക്കമിട്ടത്. റോസ് ബാർക്ലി (20, 32), റഹിം സ്റ്റർലിങ് (45, 69) എന്നിവർ ഇരട്ട ഗോളും, ഹാരി കെയ്ൻ (85) ഒരു ഗോളും നേടി. കഴിഞ്ഞ കളിയിൽ ചെക്കിനോട് തോറ്റ ഇംഗ്ലണ്ട് ജയത്തോടെ 15 പോയൻറുമായി ഒന്നാമതാണ്. ഒരു ജയം കൂടി നേടിയാൽ ഇംഗ്ലീഷുകാർക്ക് യോഗ്യത ഉറപ്പിക്കാം.
മാപ്പ് പറഞ്ഞ് പ്രധാനമന്ത്രി
ഇംഗ്ലീഷ് താരങ്ങൾക്കെതിരായ വംശീയാധിക്ഷേപത്തിൽ ഫുട്ബാൾ ലോകത്തോട് മാപ്പ് പറഞ്ഞ് ബൾേഗറിയൻ പ്രധാനമന്ത്രി ബൊയ്കോ ബൊറീസ്ലാവ്. ദൗർഭാഗ്യകരമായ സംഭവത്തിെൻറ ഉത്തരവാദിത്തം ഏറ്റെടുത്ത് ബൾഗേറിയൻ ഫുട്ബാൾ ഫെഡറേഷൻ പ്രസിഡൻറ് ബോറിസ് മിഷീലിയോവിനോട് രാജിവെക്കാനും പ്രധാനമന്ത്രി നിർദേശിച്ചു. സംഭവത്തെ അതിഗൗരവത്തോടെയാണ് ഫിഫയും യുവേഫയും കാണുന്നത്. ഇംഗ്ലീഷ് ഫുട്ബാൾ അസോസിയേഷെൻറ പരാതിപ്രകാരം ബൾഗേറിയ ഫിഫയുടെ കർശന നടപടി നേരിടേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.