മഡ്രിഡ്: സ്റ്റാർ സ്ട്രൈക്കർ അേൻറായിൻ ഗ്രീസ്മാെൻറ ഹാട്രിക് മികവിൽ ലാ ലിഗയിൽ അത്ലറ്റികോ മഡ്രിഡിന് തകർപ്പൻ വിജയം. കരുത്തരായ സെവിയ്യയെ 5-2നാണ് ഡീഗോ സിമിയോണിയുടെ ടീം തുരത്തിയത്. ഇതോടെ തലപ്പത്തുള്ള ബാഴ്സലോണയുമായുള്ള പോയൻറ് വ്യത്യാസം ഏഴായി കുറക്കാനും അത്ലറ്റികോ മഡ്രിഡിനായി. 25 റൗണ്ട് പൂർത്തിയായപ്പോൾ ബാഴ്സക്ക് 65ഉം അത്ലറ്റികോക്ക് 58ഉം പോയൻറാണുള്ളത്. 51 പോയൻറുമായി റയൽ മഡ്രിഡാണ് മൂന്നാം സ്ഥാനത്ത്. വലൻസിയക്കും (49) വിയ്യ റയലിനും (41) പിന്നിൽ ആറാമതാണ് സെവിയ്യ (39).
42, 51, 81 മിനിറ്റുകളിലായിരുന്നു ഗ്രീസ്മാെൻറ ഗോളുകൾ. ഡീഗോ കോസ്റ്റ (29), കോകെ (65) എന്നിവരാണ് അത്ലറ്റികോയുടെ മറ്റു സ്കോറർമാർ. പാബ്ലോ സാറാബിയയും നോളിറ്റോയുമാണ് സെവിയ്യയുടെ േഗാളുകൾ നേടിയത്. കളി അരമണിക്കൂർ പിന്നിടവെ സെവിയ്യ ഗോളി സെർജിയോ റികോയുടെ പിഴവിൽനിന്നായിരുന്നു അത്ലറ്റികോയുടെ ആദ്യ ഗോൾ. റികോ എവർ ബനേഗക്ക് നീട്ടിയ പന്ത് പിടിച്ചെടുത്ത് കോസ്റ്റയാണ് വലകുലുക്കിയത്. ഇടവേളക്ക് തൊട്ടുമുമ്പ് ഗ്രീസ്മാൻ തെൻറ ആദ്യ ഗോൾ നേടി.
രണ്ട് ഡിഫൻഡർമാർക്കിടയിലൂടെ ഒാടിക്കയറി ഫ്രഞ്ച് താരം തൊടുത്ത കരുത്തുറ്റ ഷോട്ടിന് റികോക്ക് മറുപടിയുണ്ടായില്ല. രണ്ടാം പകുതിക്ക് അഞ്ചു മിനിറ്റ് പ്രായമായപ്പോൾ സീസണിൽ ടീമിന് കിട്ടിയ ആദ്യ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ഗ്രീസ്മാൻ വീണ്ടും വെടിപൊട്ടിച്ചു. സെവിയ്യ പ്രതിരോധം ദുർബലമായത് മുതലെടുത്ത് കോകെ ഗോൾ നേടിയതിനു പിന്നാലെ ഗ്രീസ്മാൻ ഹാട്രിക് തികച്ചതോടെ അത്ലറ്റികോ വമ്പൻ ജയത്തിലേക്ക് നീങ്ങി. എന്നാൽ, അവസാന അഞ്ചു മിനിറ്റിനിടെ രണ്ടു വട്ടം സ്കോർ ചെയ്ത് സെവിയ്യ പരാജയഭാരം കുറക്കുകയായിരുന്നു.
മറ്റു കളികളിൽ വലൻസിയ 2-1ന് റയൽ സോസിഡാഡിനെയും അത്ലറ്റികോ ബിൽബാവോ 2^1ന് മലാഗയെയും തോൽപിച്ചപ്പോൾ ഗോൾകീപ്പർ സെർജിയോ അസെൻജോ രണ്ട് പെനാൽറ്റികൾ രക്ഷപ്പെടുത്തിയതിെൻറ മികവിൽ വിയ്യ റയൽ 1-0ത്തിന് ഗെറ്റാഫെയെ കീഴടക്കി. സെവിയ്യക്കെതിരെ ഹാട്രിക് നേടിയ അത്ലറ്റികോ മഡ്രിഡിെൻറ അേൻറായിൻ ഗ്രീസ്മാെൻറ ആഹ്ലാദം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.