അച്ഛന്‍െറ മകന്‍; ജൂനിയര്‍ സിദാന് ഹെഡ്ബട്ടിന് റെഡ്കാര്‍ഡ്

മഡ്രിഡ്: സിനദിന്‍ സിദാന്‍െറ 2006 ലോകകപ്പ് ഫൈനലിലെ ഹെഡ്ബട്ട് ഒരു ഫുട്ബാള്‍പ്രേമിക്കും മറക്കാനാകില്ല. അതേ സീനുകള്‍ പുനരവതരിപ്പിച്ച് ‘സിദാന്‍’ വീണ്ടും റെഡ്കാര്‍ഡ് വാങ്ങി. ഫ്രഞ്ച് ഇതിഹാസം സാക്ഷാല്‍ സിനദിന്‍ സിദാനല്ല,  ആ ഫുട്ബാള്‍ ഇതിഹാസത്തിന്‍െറ മകന്‍ ലൂക സിദാനാണ് പിതാവിന്‍െറ കുപ്രസിദ്ധ ഹെഡ്ബട്ട് അനുകരിച്ച് കളത്തില്‍നിന്ന് മാര്‍ച്ചിങ് ഓര്‍ഡര്‍ വാങ്ങിയത്.

സിനദിന്‍ സിദാന്‍െറ ക്ളബായ റയല്‍ മഡ്രിഡിന്‍െറ അണ്ടര്‍ 17 ടീമില്‍ ഗോള്‍കീപ്പറായ മകന്‍ ലൂക, അത്ലറ്റികോ മഡ്രിഡിന്‍െറ അണ്ടര്‍ 17 ടീമിന് എതിരെയുള്ള മത്സരത്തിനിടെയാണ് എതിരാളിയെ തലകൊണ്ടിടിച്ചത്. ഹെഡ്ബട്ടിന് പുറമെ എതിരാളിക്കുനേരെ ശകാരം ചൊരിയുകയും അടിപിടിയിലേക്ക് കൊണ്ടത്തെിക്കുകയും ചെയ്തു സിദാന്‍ ജൂനിയര്‍. ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയ താരത്തിന് ഒടുവില്‍ തന്‍െറ ടീം 4-2ന് തോല്‍ക്കുന്നതും കാണേണ്ടിവന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.